കൊല്ലം: നഗരത്തിൽ ഒരേസമയം രണ്ടിടത്ത് ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പഴയ വീടുകൾ കത്തിനശിച്ചു. ആനന്ദവല്ലീശ്വരം, മേടയിൽമുക്ക് എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടുകൾക്ക് തീ പിടിച്ചത്.
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം ദ്വാരകാമഠത്തിൽ വാസന്തിയുടെ ഒഴിഞ്ഞുകിടന്ന വീടിന് തീപിടിച്ചു. പുരാതന മാതൃകയിൽ തടിയിൽ നിർമിച്ച വീട് നേരത്തേ ഗോഡൗണിന് വാടകയ്ക്ക് നൽകിയിരുന്നെങ്കിലും അടുത്തിടെ വാടകക്കാരെ ഒഴിപ്പിച്ച് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്തായി കൂട്ടിയിരുന്ന മാലിന്യത്തിന് തീയിടവേ അതിൽ നിന്ന് പടർന്നാണ് വീട് കത്തിനശിച്ചത്. മേൽക്കൂരയിലെ ഓട് പൊട്ടിത്തെറിക്കുകയും ഉള്ളിലെ തട്ട് കത്തിപ്പോവുകയും ചെയ്തു. വഴിയാത്രക്കാർ അറിയിച്ചതിനേത്തുടർന്ന് ചാമക്കടയിലും കടപ്പാക്കടയിലും നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തി ഒരുമണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ഇതേ സമയത്ത് മേടയിൽമുക്കിൽ വീടിന്റെ അടച്ചിട്ട മുറിക്ക് തീപിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മേടയിൽമുക്ക് തോപ്പിൽ നഗർ അൽഅമീൻ മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ വീടിനാണ് തീ പിടിച്ചത്. ഫർണിച്ചറും കിടക്കയും അടക്കമുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. 50,000 രൂപയോളം നഷ്ടമുണ്ടായി.
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം ദ്വാരകാമഠത്തിൽ വാസന്തിയുടെ ഒഴിഞ്ഞുകിടന്ന വീടിന് തീപിടിച്ചു. പുരാതന മാതൃകയിൽ തടിയിൽ നിർമിച്ച വീട് നേരത്തേ ഗോഡൗണിന് വാടകയ്ക്ക് നൽകിയിരുന്നെങ്കിലും അടുത്തിടെ വാടകക്കാരെ ഒഴിപ്പിച്ച് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്തായി കൂട്ടിയിരുന്ന മാലിന്യത്തിന് തീയിടവേ അതിൽ നിന്ന് പടർന്നാണ് വീട് കത്തിനശിച്ചത്. മേൽക്കൂരയിലെ ഓട് പൊട്ടിത്തെറിക്കുകയും ഉള്ളിലെ തട്ട് കത്തിപ്പോവുകയും ചെയ്തു. വഴിയാത്രക്കാർ അറിയിച്ചതിനേത്തുടർന്ന് ചാമക്കടയിലും കടപ്പാക്കടയിലും നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തി ഒരുമണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ഇതേ സമയത്ത് മേടയിൽമുക്കിൽ വീടിന്റെ അടച്ചിട്ട മുറിക്ക് തീപിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മേടയിൽമുക്ക് തോപ്പിൽ നഗർ അൽഅമീൻ മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ വീടിനാണ് തീ പിടിച്ചത്. ഫർണിച്ചറും കിടക്കയും അടക്കമുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. 50,000 രൂപയോളം നഷ്ടമുണ്ടായി.