+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിഷ്ണു പ്രണോയിയുടെ മരണം

കൊലക്കുറ്റത്തിന് കേസെടുക്കും വരെ പോരാടുമെന്ന് ബന്ധുക്കൾനാദാപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന
ജിഷ്ണു പ്രണോയിയുടെ മരണം
കൊലക്കുറ്റത്തിന് കേസെടുക്കും വരെ പോരാടുമെന്ന് ബന്ധുക്കൾ
നാദാപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കൾ. പ്രതികൾക്കെതിരെ പ്രേരണ കുറ്റം ചുമത്തി രക്ഷപ്പെടുത്താനുളള നീക്കമാണ് നടക്കുന്നത്. കോളേജ് മാനേജ്മെന്‍റ് കുറ്റാക്കാരാണെന്ന് കണ്ട് സസ്പെൻഡ് ചെയ്ത പിആർഒ സഞ്ജിത്ത് , ചെയർമാൻ കൃഷ്ണദാസ് എന്നിവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജിഷ്ണുവിന്‍റെ പിതാവ് അശോകനും മാതാവ് മഹിജയും പറഞ്ഞു. മകന്‍റെ 41-ാം ചരമദിനത്തോടനുബന്ധിച്ചുളള ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം ചെയർമാന്‍റെ വീട്ടുപടിക്കൽ സത്യഗ്രഹമിരിക്കും. നീതി ലഭിക്കുന്നത് വരെ പോരാടുമെന്ന് മാതാവ് മഹിജ വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റത്തിന് നേരത്തെ തന്നെ പോലീസിന് കേസ്സെടുക്കാമായിരുന്നു .തെളിവുകൾ മുഴുവൻ തേയ്ച്ച് മായ്ച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയാണ് പോലീസ് ചെയ്തതെന്നും ഇവർ ആരോപിച്ചു.
കർമസമിതി മാർച്ച് ഇന്ന്
നാദാപുരം: ജിഷ്ണുവിന്‍റെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പാന്പാടി നെഹ്റു കോളജിലേക്ക് ഇന്നു മാർച്ച് നടത്തും.പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് കർമ സമിതി തീരുമാനം. ചേലക്കര എംഎൽഎ യു.ആർ. പ്രദീപ്, ഇ.കെ. വിജയൻ എംഎൽഎ, തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജന പ്രതിനിധികളും മാർച്ചിൽ പങ്കെടുക്കും.
കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
വളയം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയന്പലം ആവശ്യപ്പെട്ടു. ജിഷ്ണുവിന്‍റെ വീട് അദ്ദേഹം സന്ദർശിച്ചു.
സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സമിതി അംഗം പി.സി. ഭാസ്കരൻ, ജില്ലാ പ്രസിഡന്‍റ് ് അഷ്റഫ് ചെറുവാടി, ജില്ലാ കമ്മിറ്റി അംഗം വാഹിദ് നെരോത്ത്, മണ്ഡലം നേതാക്കളായ എം.എ. വാണിമേൽ, ടി.കെ. മമ്മു, കളത്തിൽ അബ്ദുൾ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.