ആര്യനാട്: വേനൽ കടുത്തതോടെ ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ പരക്കംപായുന്നു. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്.
ഈ പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. വെള്ളത്തിന്റെ കണികപോലുമില്ലാതെ കുളങ്ങളും തോടുകളും വിണ്ടുകീറിയപ്പോൾ കരമനയാറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞുഇതോടെ കർഷകരും, കന്നുകാലി, കോഴിവളർത്തൽ മേഖലയിൽ ഉപജീവനം നടത്തുന്നവരും ദുരിതത്തിലായിരിക്കുകയാണ്. കൃഷിയിടങ്ങളെല്ലാം പുല്ലുപോലും ഉണങ്ങിക്കരിഞ്ഞ അവസ്ഥയിലാണ്. കുടിവെള്ളത്തിനായി ഇപ്പോൾ ജനങ്ങളുടെ ഏക ആശ്രയം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈനുകളാണ്. എന്നാൽ ഇതിലൂടെ യഥാസമയം ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതിയാണ് കേൾക്കുന്നത്.
ഈ പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. വെള്ളത്തിന്റെ കണികപോലുമില്ലാതെ കുളങ്ങളും തോടുകളും വിണ്ടുകീറിയപ്പോൾ കരമനയാറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞുഇതോടെ കർഷകരും, കന്നുകാലി, കോഴിവളർത്തൽ മേഖലയിൽ ഉപജീവനം നടത്തുന്നവരും ദുരിതത്തിലായിരിക്കുകയാണ്. കൃഷിയിടങ്ങളെല്ലാം പുല്ലുപോലും ഉണങ്ങിക്കരിഞ്ഞ അവസ്ഥയിലാണ്. കുടിവെള്ളത്തിനായി ഇപ്പോൾ ജനങ്ങളുടെ ഏക ആശ്രയം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈനുകളാണ്. എന്നാൽ ഇതിലൂടെ യഥാസമയം ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതിയാണ് കേൾക്കുന്നത്.