കോട്ടയം: സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി അർഹമായ നഷ്ടപരിഹാര തുക നൽകാതെ റെയിൽവേ സ്ഥല ഉടമകളെ ദുരിതത്തിലാക്കുന്നതായി ആക്ഷൻ കൗണ്‍സിൽ ആരോപിച്ചു. റെയിൽവേയുടെ അനാസ്ഥമൂലം മുട്ടന്പലം വില്ലേജിലെ നൂറോളം കുടുംബങ്ങൾ ബുദ്ധിമുട്ടിലായി. 22ലധികം കുടുംബങ്ങൾ ഉൾപ്പെടുന്ന പട്ടിക ജാതി, പട്ടിക വർഗ കോളനിയും ദുരിതത്തിലാണ്. പട്ടികജാതി -പട്ടികവർഗ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിക്കാനും റെയിൽവേ തയാറാകുന്നില്ല.
സ്ഥലം വിട്ടു നൽകുന്നവർക്കു പകരം വീട് അല്ലെങ്കിൽ ഒന്നര ലക്ഷത്തിൽ കുറയാതെ തുക നൽകണമെന്നാണ് വ്യവസ്ഥ. 50000 രൂപ ഗതാഗത ചിലവ്, കാലിത്തൊഴുത്തോ പെട്ടിക്കടകളോ പൊളിച്ചു നീക്കേണ്ടി വന്നാൽ 25000 രൂപയിൽ നഷ്ട പരിഹാരം നല്‍കണം.
സമാന സ്വഭാവമുള്ള ആധാരത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വില, സ്ഥലത്തുള്ള വൃക്ഷങ്ങളുടെ വില, സ്ഥലമേറ്റെടുക്കുന്നതു മൂലം ബാക്കിയുള്ള ഉടമയുടെ സ്ഥലത്തിനും ചമയങ്ങൾക്കും ആദായങ്ങൾക്കും സംഭവിക്കുന്ന മൂല്യ ശോഷണത്തിനുള്ള നഷ്ടപരിഹാരം തുടങ്ങി നിരവധി ആനുകൂല്യങ്ങൾക്കു സ്ഥലമുടമകൾക്ക് അർഹതയുണ്ടെന്നിരിക്കെ എല്ലാം റെയിൽവേ തിരസ്കരിക്കുകയാണ്. 2012 ൽ റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ലെവൽ പർച്ചേഴ്സിംഗ് കമ്മിറ്റി ഉടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. റെയിൽവേയുടെ കടുംപിടുത്തമായിരുന്നു അതിന് കാരണം. 2011 മുതൽ സ്ഥലമെടുപ്പിന്റെ പേരിൽ കഷ്ടപ്പെടുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടിയാണ് റെയിൽവേയുടേതെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് സക്കീർ ഹുസൈൻ, സെക്രട്ടറി പി.കെ ആനന്ദക്കുട്ടൻ, അലക്സാണ്ടർ, ഉതുപ്പ് കുരുവിള, സതീഷ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.
സ്ഥലം വിട്ടു നൽകുന്നവർക്കു പകരം വീട് അല്ലെങ്കിൽ ഒന്നര ലക്ഷത്തിൽ കുറയാതെ തുക നൽകണമെന്നാണ് വ്യവസ്ഥ. 50000 രൂപ ഗതാഗത ചിലവ്, കാലിത്തൊഴുത്തോ പെട്ടിക്കടകളോ പൊളിച്ചു നീക്കേണ്ടി വന്നാൽ 25000 രൂപയിൽ നഷ്ട പരിഹാരം നല്‍കണം.
സമാന സ്വഭാവമുള്ള ആധാരത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വില, സ്ഥലത്തുള്ള വൃക്ഷങ്ങളുടെ വില, സ്ഥലമേറ്റെടുക്കുന്നതു മൂലം ബാക്കിയുള്ള ഉടമയുടെ സ്ഥലത്തിനും ചമയങ്ങൾക്കും ആദായങ്ങൾക്കും സംഭവിക്കുന്ന മൂല്യ ശോഷണത്തിനുള്ള നഷ്ടപരിഹാരം തുടങ്ങി നിരവധി ആനുകൂല്യങ്ങൾക്കു സ്ഥലമുടമകൾക്ക് അർഹതയുണ്ടെന്നിരിക്കെ എല്ലാം റെയിൽവേ തിരസ്കരിക്കുകയാണ്. 2012 ൽ റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ലെവൽ പർച്ചേഴ്സിംഗ് കമ്മിറ്റി ഉടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. റെയിൽവേയുടെ കടുംപിടുത്തമായിരുന്നു അതിന് കാരണം. 2011 മുതൽ സ്ഥലമെടുപ്പിന്റെ പേരിൽ കഷ്ടപ്പെടുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടിയാണ് റെയിൽവേയുടേതെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് സക്കീർ ഹുസൈൻ, സെക്രട്ടറി പി.കെ ആനന്ദക്കുട്ടൻ, അലക്സാണ്ടർ, ഉതുപ്പ് കുരുവിള, സതീഷ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.