ഈരാറ്റുപേട്ട: ആനയുമായി പോയ ലോറി കൊക്കയിലേക്കു മറിഞ്ഞ് അഞ്ചു പേർക്കും ആനയ്ക്കും പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി കണിയാംവേലിൽ ഗോപകുമാർ 31, ചെങ്ങന്നൂർ മരുതുള്ളതറയിൽ രാജേഷ് (28), ചേർത്തല ചെന്നാട്ടുകാരിൽ ജോതിഷ് (21), എബി (31), ചേർത്തല അഞ്ജു നിവാസ് പ്രതാപൻ (53) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവേലിക്കരയിൽനിന്ന് ഏന്തയാർ മുക്കുളം ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആനയുമായി പോയ ലോറി കൈപ്പള്ളി കളത്വാ എസ് വളവ് ഇറങ്ങവേ അമ്പത് അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. അപകടം നടന്ന സ്‌ഥലത്ത് റോഡിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലായിരുന്നു. മുണ്ടക്കയം എസ്ഐ പ്രസാദിന്റെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
മാവേലിക്കരയിൽനിന്ന് ഏന്തയാർ മുക്കുളം ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആനയുമായി പോയ ലോറി കൈപ്പള്ളി കളത്വാ എസ് വളവ് ഇറങ്ങവേ അമ്പത് അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. അപകടം നടന്ന സ്‌ഥലത്ത് റോഡിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലായിരുന്നു. മുണ്ടക്കയം എസ്ഐ പ്രസാദിന്റെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.