+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർച്ച് 13നു നിയന്ത്രണം നീക്കും

aമുംബൈ: അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്‍റെ പണനയ അവലോകനം. മാർച്ച് 13ഓടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം പിൻവലിക്കാ
മാർച്ച് 13നു നിയന്ത്രണം നീക്കും
aമുംബൈ: അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്‍റെ പണനയ അവലോകനം.
മാർച്ച് 13-ഓടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾ പാടേ നീക്കുമെന്നും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഫെബ്രുവരി 20 മുതൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ആഴ്ചയിൽ 50,000 രൂപ പിൻവലിക്കാം.
ഇപ്പോൾ 24,000 രൂപയാണ് ആഴ്ചയിലെ പരിധി. കറന്‍റ് അക്കൗണ്ട് അടക്കമുള്ള മറ്റ് അക്കൗണ്ടുകളിലെ പണനിയന്ത്രണം ഫെബ്രുവരി ഒന്നിനു നീക്കി യിരുന്നു.
ഈ ധനകാര്യവർഷത്തെ ആറാമത്തെയും അവസാനത്തെയുമായ പണനയ അവലോകന തീരുമാനങ്ങൾ അറിയിക്കുന്പോഴാണു പണനിയന്ത്രണം നീക്കുന്ന കാര്യമറിയിച്ചത്.
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധിയും കാര്യങ്ങൾ വിശദീകരിച്ചു.
റിസർവ് ബാങ്കിന്‍റെ പണനയ കമ്മിറ്റി ഏകകണ്ഠമായാണു പലിശ മാറ്റേണ്ടെന്നു തീരുമാനിച്ചത്. റീപോ (6.25 ശതമാനം), റിവേഴ്സ് റീപോ (5.75 ശതമാനം) നിരക്കുകളും ബാങ്കുകളുടെ റിസർവ് അനുപാതങ്ങളും മാറ്റമില്ലാതെ തുടരും.
വിലക്കയറ്റവും വളർച്ചയും സംബന്ധിച്ച് ആശങ്കകൾ ഉള്ളതുകൊണ്ടാണ് പലിശ മാറ്റാത്തത്. മാർച്ചോടെ ചില്ലറവിലക്കയറ്റം അഞ്ചു ശതമാനത്തിൽ ഒതുക്കണം. അടുത്ത ധനകാര്യവർഷം അത് നാലുശതമാനം (കൂടിയാൽ ആറു ശതമാനം, കുറഞ്ഞാൽ രണ്ടു ശതമാനം) ആയിരിക്കണമെന്ന് കമ്മിറ്റി ആഗ്രഹിക്കുന്നു.
മാർച്ചിലവസാനിക്കുന്ന ധനകാര്യവർഷത്തെ സാന്പത്തിക വളർച്ച പ്രതീക്ഷ റിസർവ് ബാങ്ക് വീണ്ടും താഴ്ത്തി. ഇന്നലെ കണക്കാക്കിയ മൊത്ത മൂല്യവർധന (ജിവിഎ) 6.9 ശതമാനമാണ്. രണ്ടുമാസം മുൻപ് 7.1 ശതമാനം പ്രതീക്ഷിച്ചതാണ്. ക്രൂഡ് ഓയിൽ വില കയറുന്നതും ആഗോളവളർച്ചയിൽ വേണ്ടത്ര ഉണർവില്ലാത്തതും വളർച്ചയ്ക്കു തടസമാണെന്നാണു പണനയ കമ്മിറ്റിയുടെ വിലയിരുത്തൽ. ഈ വർഷം 6.9 ശതമാനം ജിവിഎ പ്രതീക്ഷിക്കുന്പോഴും അതിനു തടസങ്ങൾ ഏറെയുണ്ട്. കറൻസി റദ്ദാക്കലിന്‍റെ ആഘാതത്തിൽനിന്ന് ഈ മാസങ്ങളിൽ തിരിച്ചുകയറിയാലേ ഇതു സാധിക്കൂ.
പലിശനിരക്ക് കുറയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബാങ്കുകളും മറ്റും. എന്നാൽ, തുടർച്ചയായ രണ്ടു തവണ നിരക്ക് കുറയ്ക്കാതെ കേന്ദ്ര ബാങ്ക് കന്പോളങ്ങളെ ഞെട്ടിച്ചു.
നിരക്ക് കുറയ്ക്കില്ലെന്ന തീരുമാനമറിഞ്ഞപ്പോൾ ഓഹരിവിലകൾ കുത്തനേതാണു. പിന്നീടു തിരിച്ചുകയറി.
നിഫ്റ്റി നാമമാത്രമായ 0.75 പോയിന്‍റ് കയറിയും സെൻസെക്സ് 45.24 പോയിന്‍റ് താണും ക്ലോസ് ചെയ്തു.