ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേരളത്തിലെ ലക്ഷക്കണക്കിനു ചെറുകിട, ഇടത്തരം കർഷകർക്കു കേന്ദ്രസർക്കാരിന്റെ തിരിച്ചടി വീണ്ടും. റബർ വിലസ്ഥിരതാ ഫണ്ട് നിർത്തലാക്കിയതിനു പകരമായി തോട്ടവിളകൾക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങളിൽ നിന്നു റബർ കർഷകരിലെ മഹാഭൂരിപക്ഷത്തെയും ഒഴിവാക്കി. കേരളത്തിലെ തേയില, കാപ്പി കർഷകരെ പൂർണമായി ഒഴിവാക്കിയപ്പോൾ, ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കു മാത്രമാകും ഇൻഷ്വറൻസ് പരിരക്ഷ. രാജ്യസഭയിൽ കേരള കോണ്ഗ്രസ്-എമ്മിലെ ജോയി ഏബ്രഹാമിനു വാണിജ്യമന്ത്രി നിർമലാ സീതാരാമൻ രേഖാമൂലം നൽകിയ മറുപടിയിലാണു കേരളത്തിലെ കർഷകരോടുള്ള ചിറ്റമ്മനയം തെളിയുന്നത്.
റബർ വിലസ്ഥിരതാ ഫണ്ട് (പിഎസ്എഫ്) പദ്ധതി 2013ൽ നിർത്തലാക്കിയതിനു പകരമായി കേന്ദ്രം പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതിയിലാണു പുതിയ അവഗണന. വിലസ്ഥിരതാ ഫണ്ടിൽ കർഷകരിൽ നിന്നു മുന്പു ശേഖരിച്ച തുക പോലും റബർ കർഷകരെ സഹായിക്കാനായി കേന്ദ്രം ഉപയോഗിക്കാൻ തയാറല്ലെന്നും മറുപടി വ്യക്തമാക്കുന്നു. വിലസ്ഥിരതാ ഫണ്ടിൽ ശേഷിച്ച ആയിരത്തിലേറെ കോടി രൂപയിൽ വെറും 1.53 കോടി രൂപ മാത്രമാണു ചെലവഴിച്ചിരുന്നത്. ശേഷിച്ച ആയിരം കോടി രൂപ എന്തു ചെയ്തുവെന്ന ചോദ്യത്തിനു സർക്കാരിനു മറുപടി പോലുമില്ല.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തൃശൂർ, കൊല്ലം ജില്ലകളെ റബർ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നു ഒഴിവാക്കിയതായി വാണിജ്യമന്ത്രി നിർമല സമ്മതിച്ചു. രണ്ടു വർഷത്തേക്കു പ്രഖ്യാപിച്ച റവന്യൂ ഇൻഷ്വറൻസ് സ്കീം ഫോർ പ്ലാന്േറഷൻ ക്രോപ്സ് (ആർഐഎസ്പിസി) എന്ന പൈലറ്റ് പദ്ധതിയിൽ റബർ കൃഷിക്കു പാലക്കാട് ജില്ലയിലെ കർഷകരെ മാത്രമാണു ഉൾപ്പെടുത്തിയത്.
ഇടുക്കി ജില്ലയിലെ മാത്രം ഏലക്കൃഷിയെ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. കാപ്പി കൃഷിക്കു (റോബസ്റ്റയും അറബിക്കയും) കർണാടകയിലെ കർഷകർക്കു മാത്രമാണു ഇൻഷ്വറൻസ് പദ്ധതി.
തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തേയില കർഷകർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. രണ്ടു വർഷത്തെ പൈലറ്റ് പദ്ധതി വിലയിരുത്തിയ ശേഷം മാത്രമേ മറ്റു ജില്ലകളിലേക്കു ഇൻഷ്വറൻസ് സ്കീം വ്യാപിപ്പിക്കുകയുള്ളൂവെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
ന്യൂഡൽഹി: കേരളത്തിലെ ലക്ഷക്കണക്കിനു ചെറുകിട, ഇടത്തരം കർഷകർക്കു കേന്ദ്രസർക്കാരിന്റെ തിരിച്ചടി വീണ്ടും. റബർ വിലസ്ഥിരതാ ഫണ്ട് നിർത്തലാക്കിയതിനു പകരമായി തോട്ടവിളകൾക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങളിൽ നിന്നു റബർ കർഷകരിലെ മഹാഭൂരിപക്ഷത്തെയും ഒഴിവാക്കി. കേരളത്തിലെ തേയില, കാപ്പി കർഷകരെ പൂർണമായി ഒഴിവാക്കിയപ്പോൾ, ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കു മാത്രമാകും ഇൻഷ്വറൻസ് പരിരക്ഷ. രാജ്യസഭയിൽ കേരള കോണ്ഗ്രസ്-എമ്മിലെ ജോയി ഏബ്രഹാമിനു വാണിജ്യമന്ത്രി നിർമലാ സീതാരാമൻ രേഖാമൂലം നൽകിയ മറുപടിയിലാണു കേരളത്തിലെ കർഷകരോടുള്ള ചിറ്റമ്മനയം തെളിയുന്നത്.
റബർ വിലസ്ഥിരതാ ഫണ്ട് (പിഎസ്എഫ്) പദ്ധതി 2013ൽ നിർത്തലാക്കിയതിനു പകരമായി കേന്ദ്രം പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതിയിലാണു പുതിയ അവഗണന. വിലസ്ഥിരതാ ഫണ്ടിൽ കർഷകരിൽ നിന്നു മുന്പു ശേഖരിച്ച തുക പോലും റബർ കർഷകരെ സഹായിക്കാനായി കേന്ദ്രം ഉപയോഗിക്കാൻ തയാറല്ലെന്നും മറുപടി വ്യക്തമാക്കുന്നു. വിലസ്ഥിരതാ ഫണ്ടിൽ ശേഷിച്ച ആയിരത്തിലേറെ കോടി രൂപയിൽ വെറും 1.53 കോടി രൂപ മാത്രമാണു ചെലവഴിച്ചിരുന്നത്. ശേഷിച്ച ആയിരം കോടി രൂപ എന്തു ചെയ്തുവെന്ന ചോദ്യത്തിനു സർക്കാരിനു മറുപടി പോലുമില്ല.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തൃശൂർ, കൊല്ലം ജില്ലകളെ റബർ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നു ഒഴിവാക്കിയതായി വാണിജ്യമന്ത്രി നിർമല സമ്മതിച്ചു. രണ്ടു വർഷത്തേക്കു പ്രഖ്യാപിച്ച റവന്യൂ ഇൻഷ്വറൻസ് സ്കീം ഫോർ പ്ലാന്േറഷൻ ക്രോപ്സ് (ആർഐഎസ്പിസി) എന്ന പൈലറ്റ് പദ്ധതിയിൽ റബർ കൃഷിക്കു പാലക്കാട് ജില്ലയിലെ കർഷകരെ മാത്രമാണു ഉൾപ്പെടുത്തിയത്.
ഇടുക്കി ജില്ലയിലെ മാത്രം ഏലക്കൃഷിയെ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. കാപ്പി കൃഷിക്കു (റോബസ്റ്റയും അറബിക്കയും) കർണാടകയിലെ കർഷകർക്കു മാത്രമാണു ഇൻഷ്വറൻസ് പദ്ധതി.
തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ തേയില കർഷകർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. രണ്ടു വർഷത്തെ പൈലറ്റ് പദ്ധതി വിലയിരുത്തിയ ശേഷം മാത്രമേ മറ്റു ജില്ലകളിലേക്കു ഇൻഷ്വറൻസ് സ്കീം വ്യാപിപ്പിക്കുകയുള്ളൂവെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.