തളിപ്പറന്പ്: കോടല്ലൂർ വയലിൽ ജലക്ഷാമം കാരണം കർഷകർ പച്ചക്കറി കൃഷിനാശഭീതിയിൽ. ആന്തൂർ മുനിസിപ്പാലിറ്റിയിലെ കോടല്ലൂർ വയലിൽ പച്ചക്കറി കൃഷിയിറക്കിയ മുപ്പതിലേറെ കർഷകരാണ് വെള്ളമില്ലാതെ കൃഷി നാശ ഭീതിയിലായത്. ഇവിടെയുള്ള പൊതുകിണറിനെ ആശ്രയിച്ചാണ് ജലസേചനം നടത്തിയിരുന്നത്.
കഷ്ടപ്പെട്ട് വളർത്തിയെടുത്തവ വിളവെടുപ്പ് കാലമെത്തുന്നതിനു മുന്പേ കരിഞ്ഞുണങ്ങി പോകുമെന്ന അവസ്ഥയിലായതോടെയാണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വയലിൽ തന്നെയുളള പൊതുകിണർ കിണർ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയത്. അധികൃതർ തീർത്തും അവഗണിച്ച ഈ കിണർ ഇന്ന് നാശത്തിന്റെ വക്കിലാണ്. 65 ഏക്കർ വയലിൽ 1.5 ഏക്കറിലാണ് കൃഷി നടക്കുന്നത്.
നാട്ടിലെങ്ങും ചെറുകിട ജലസേചന പദ്ധതികളുമായി അധികാരികൾ കൃഷിയെ പ്രോത്സാഹിപ്പിക്കുന്പോൾ കോടല്ലൂരിന് തീർത്തും അവഗണനയാണെന്ന് നാട്ടുകാർ പറയുന്നു. കിണർ ശുചീകരിച്ചെങ്കിലും ആവശ്യത്തിനു വെള്ളം ലഭിക്കാനുള്ള സാധ്യത കുറവാണ്. അധികൃതർ കനിഞ്ഞ് ജലസേചനത്തിന് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയാൽ മാത്രമേ കോടല്ലൂരിലെ കൃഷി രക്ഷപ്പെടുകയുള്ളു. ശുചീകരണത്തിന് വി.രാജൻ, പി. വിനോദ്, പോള നാരായണൻ, കെ. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
കഷ്ടപ്പെട്ട് വളർത്തിയെടുത്തവ വിളവെടുപ്പ് കാലമെത്തുന്നതിനു മുന്പേ കരിഞ്ഞുണങ്ങി പോകുമെന്ന അവസ്ഥയിലായതോടെയാണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വയലിൽ തന്നെയുളള പൊതുകിണർ കിണർ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയത്. അധികൃതർ തീർത്തും അവഗണിച്ച ഈ കിണർ ഇന്ന് നാശത്തിന്റെ വക്കിലാണ്. 65 ഏക്കർ വയലിൽ 1.5 ഏക്കറിലാണ് കൃഷി നടക്കുന്നത്.
നാട്ടിലെങ്ങും ചെറുകിട ജലസേചന പദ്ധതികളുമായി അധികാരികൾ കൃഷിയെ പ്രോത്സാഹിപ്പിക്കുന്പോൾ കോടല്ലൂരിന് തീർത്തും അവഗണനയാണെന്ന് നാട്ടുകാർ പറയുന്നു. കിണർ ശുചീകരിച്ചെങ്കിലും ആവശ്യത്തിനു വെള്ളം ലഭിക്കാനുള്ള സാധ്യത കുറവാണ്. അധികൃതർ കനിഞ്ഞ് ജലസേചനത്തിന് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയാൽ മാത്രമേ കോടല്ലൂരിലെ കൃഷി രക്ഷപ്പെടുകയുള്ളു. ശുചീകരണത്തിന് വി.രാജൻ, പി. വിനോദ്, പോള നാരായണൻ, കെ. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.