+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂർ പുഷ്പോത്സവം 10 മുതൽ 20 വരെ

കണ്ണൂർ: കണ്ണൂർ ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം 10 മുതൽ 20 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും.
കണ്ണൂർ പുഷ്പോത്സവം  10 മുതൽ 20 വരെ
കണ്ണൂർ: കണ്ണൂർ ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം 10 മുതൽ 20 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. 10 ന് വൈകുന്നേരം അഞ്ചിനു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിക്കും. ചലച്ചിത്ര-സീരിയൽ താരം ജയകൃഷ്ണൻ, കണ്ണൂർ മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ നഴ്സറി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളിൽ വൈവിധ്യമാർന്നതും ആകർഷണീയവുമായ ചെടികളും പച്ചക്കറി-ഫലവൃക്ഷ തൈകളും മറ്റു നടീൽ വസ്തുക്കളും ഔഷധസസ്യങ്ങളും മിതമായ നിരക്കിൽ ഇവിടെ ലഭിക്കും. പഴവർഗങ്ങളുടെയും ജൈവ പച്ചക്കറികളുടെയും തൈകൾ, ജൈവവളം, ജൈവ കീടനാശിനികൾ, പൂച്ചെടി ചട്ടികൾ, മൺപാത്രങ്ങൾ, മാലിന്യസംസ്കരണ സംവിധാനങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും പുഷ്പോത്സവ നഗരിയിൽ സജ്ജീകരിച്ചിട്ടുണ്ട്. രുചികരമായ വിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ്കോർട്ട്, സർക്കാർ സ്ഥാപനങ്ങളായ ആറളംഫാം, കരിന്പം ജില്ലാ കൃഷിത്തോട്ടം, റെയ്ഡ്കോ തുടങ്ങിയവയുടെ പവലിയനുകളും തയാറാക്കിയിട്ടുണ്ട്. പൂനെ, ബംഗളൂരു, മൈസൂരു, വയനാട്, മണ്ണുത്തി, ഗുണ്ടൽപ്പേട്ട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും സൊസൈറ്റി നേരിട്ടെത്തിക്കുന്ന പൂച്ചെടികളും പുൽത്തകിടികളും ഉപയോഗിച്ച് 1,5000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രത്യേകം തയാറാക്കുന്ന ഉദ്യാനം പുഷ്പോത്സവ നഗരിയിലെ ഏറ്റവും വലിയ ആകർഷണമായിരിക്കും. 30 രൂപയാണു പ്രവേശന ഫീസ്.
13 ന് രാവിലെ 10 ന് മണ്ണ്-ജല സംരക്ഷണത്തെക്കുറിച്ച് സോയിൽ കൺസർവേയർ ഓഫീസർ വി.വി. പ്രകാശ് നയിക്കുന്ന ക്ലാസ് കോർപറേഷൻ െ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്യും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കണ്ണൂരിന്‍റെ കാർഷിക-വ്യാവസായിക-കയറ്റുമതി മേഖലകളിലെ സാധ്യതകളെ വിലയിരുത്തുന്നതിനായി 15 ന് രാവിലെ 10 ന് പൂച്ചെടികളും പൂക്കളും വിദേശവിപണി അരികെ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കും. ഹോർട്ടികൾച്ചർ വിദഗ്ദനും മണ്ണുത്തി കാർഷിക സർവകലാശാല റിട്ട. രജിസ്ട്രാറുമായ ഡോ. പി.കെ. രാജീവൻ നേതൃത്വം നല്കും. ശില്പശാല കോർപറേഷൻ കൗൺസിലർ ലിഷ ദീപക് ഉദ്ഘാടനം ചെയ്യും.
18ന് രാവിലെ 10ന് സംഘടിപ്പിക്കുന്ന സെമിനാറിൽ ചക്ക-മൂല്യവർധിത ഉത്പന്നങ്ങൾ-സാധ്യതകൾ എന്ന വിഷയത്തിൽ ജാക്ക് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ബ്രാൻഡ് അംബാസഡർ ശ്രീപദ്രെ ക്ലാസെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.വി. ദിവ്യ ഉദ്ഘാടനം ചെയ്യും. പ്രദർശന നഗരിയിൽ എല്ലാദിവസവും വൈകുന്നേരം കലാപരിപാടികളും സംഘടിപ്പിക്കും. 20 ന് വൈകുന്നേരം ആറിന് നടക്കുന്ന സമാപനസമ്മേളനം തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ജില്ലാ പോലീസ് മേധാവി കെ.പി. ഫിലിപ്പ് സമ്മാനദാനം നിർവഹിക്കും. പത്രസമ്മേളനത്തിൽ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ബി.പി.റൗഫ്, വി.കെ.ബി.നന്പ്യാർ, ജില്ലാ പബ്ലിക് റിലേഷൻസ് ഓഫീസർ പത്മനാഭൻ, പി.വി.രത്നാകരൻ, വി.പി.കിരൺ എന്നിവർ പങ്കെടുത്തു.