തിരുവനന്തപുരം : അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ തെക്കൻ കുരിശുമല വജ്രജൂബിലി ആഘോഷം മാർച്ച് 26 മുതൽ ഏപ്രിൽ രണ്ട് വരെയും പെസഹവ്യാഴം, ദുഃഖവെള്ളി എന്നീ ദിവസങ്ങളിൽ നടക്കും. തീർഥാടനത്തിന് മുന്നോടിയായി തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കുരിശുമല തീർഥാടന കേന്ദ്രം സംഗമവേദിയിൽ നടന്ന അവലോകന യോഗത്തിൽ തിരുവനന്തപുരം എഡിഎം ജോണ് വി. സാമുവൽ അധ്യക്ഷനായിരുന്നു. യോഗം സി. കെ. ഹരീന്ദ്രൻ എംഎൽഎ. ഉദ്ഘാടനം ചെയ്തു. കുരിശുമല തീർഥാടനകേന്ദ്രം ഡയറക്ടർ മോണ്. ഡോ. വിൻസെന്റ് കെ. പീറ്റർ ആമുഖ സന്ദേശം നൽകി.
കുരിശുമല വജ്രജൂബിലി തീർഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചതായി സി. കെ. ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു. പോലീസ്, എക്സൈസ്, ഗതാഗതം, വൈദ്യുതി, ആരോഗ്യം, പൊതുമരാമത്ത്, റവന്യൂ, ജലവിഭവം, അഗ്നിശമനസേന, ഭക്ഷ്യസുരക്ഷ, മോട്ടോർവാഹനം, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, റോഡ് സുരക്ഷ, ഹരിത മിഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഉന്നത ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു.തീർഥാടനകേന്ദ്രത്തെ പ്രതിനിധീകരിച്ച് ഫാ.സാജൻ ആന്റണി, ടി. ജി. രാജേന്ദ്രൻ, കുരിശുമല ജയന്തി, ലൂയിസ് ഉപദേശി, ക്രിസ്തുദാസ്, ബ്രദർ പ്രദീപ് ആന്റോ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ മണലി സ്റ്റാൻലി എന്നിവരും പങ്കെടുത്തു.
കുരിശുമല വജ്രജൂബിലി തീർഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചതായി സി. കെ. ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു. പോലീസ്, എക്സൈസ്, ഗതാഗതം, വൈദ്യുതി, ആരോഗ്യം, പൊതുമരാമത്ത്, റവന്യൂ, ജലവിഭവം, അഗ്നിശമനസേന, ഭക്ഷ്യസുരക്ഷ, മോട്ടോർവാഹനം, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, റോഡ് സുരക്ഷ, ഹരിത മിഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഉന്നത ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു.തീർഥാടനകേന്ദ്രത്തെ പ്രതിനിധീകരിച്ച് ഫാ.സാജൻ ആന്റണി, ടി. ജി. രാജേന്ദ്രൻ, കുരിശുമല ജയന്തി, ലൂയിസ് ഉപദേശി, ക്രിസ്തുദാസ്, ബ്രദർ പ്രദീപ് ആന്റോ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ മണലി സ്റ്റാൻലി എന്നിവരും പങ്കെടുത്തു.