താമരശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ചമലിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കപ്പ, വഴ, ചേന്പ്, തുടങ്ങിയ പച്ചക്കറികളാണ് കുത്തി നശിപ്പിക്കുന്നത്.
ചെവിടം ചാലിൽ വേലായുധൻ, അജി, വി.വി. ജോസഫ്, എം.സി. മുഹമ്മദ് എന്നിവരുടെ കൃഷിയിടത്തിലാണ് വ്യാപകമായ കൃഷി നാശമുണ്ടായത്. പലരും വീടിനോട് ചേർന്ന് കൃഷിചെയ്യുന്ന ഭക്ഷ്യ വിളകളും പന്നിയെത്തി ഒറ്റ രാത്രികൊണ്ട് കുത്തിമറിക്കുകയാണ്. സംരക്ഷണത്തിനായി കൃഷിക്കാർ സാരിയും വലയുമെല്ലാം കെട്ടുന്നുണ്ടെങ്കിലും പ്രയോജനവുമില്ല.
എല്ലാം തകർത്താണ് പന്നി കൃഷി നശിപ്പിക്കുന്നത് അധികൃതർക്ക് പരാതി നൽകിട്ടും കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്. വലിയ തുക മുടക്കി കൃഷിയിറക്കി വിളവെടുക്കാനാകുന്പോഴാണ് കാട്ടുപന്നി കൃഷി നാശമുണ്ടാക്കുന്നത്. വാഴകൾ കുത്തിമറിച്ചിട്ട് കുലകൾ തിന്നുകയാണ്. കർഷകർ താമരശേരി ഫോറസ്റ്റ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട് . വന്യ ജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടം സംരക്ഷിക്കാൻ വനം വകുപ്പിന്റെ ശക്തമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ചെവിടം ചാലിൽ വേലായുധൻ, അജി, വി.വി. ജോസഫ്, എം.സി. മുഹമ്മദ് എന്നിവരുടെ കൃഷിയിടത്തിലാണ് വ്യാപകമായ കൃഷി നാശമുണ്ടായത്. പലരും വീടിനോട് ചേർന്ന് കൃഷിചെയ്യുന്ന ഭക്ഷ്യ വിളകളും പന്നിയെത്തി ഒറ്റ രാത്രികൊണ്ട് കുത്തിമറിക്കുകയാണ്. സംരക്ഷണത്തിനായി കൃഷിക്കാർ സാരിയും വലയുമെല്ലാം കെട്ടുന്നുണ്ടെങ്കിലും പ്രയോജനവുമില്ല.
എല്ലാം തകർത്താണ് പന്നി കൃഷി നശിപ്പിക്കുന്നത് അധികൃതർക്ക് പരാതി നൽകിട്ടും കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്. വലിയ തുക മുടക്കി കൃഷിയിറക്കി വിളവെടുക്കാനാകുന്പോഴാണ് കാട്ടുപന്നി കൃഷി നാശമുണ്ടാക്കുന്നത്. വാഴകൾ കുത്തിമറിച്ചിട്ട് കുലകൾ തിന്നുകയാണ്. കർഷകർ താമരശേരി ഫോറസ്റ്റ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട് . വന്യ ജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടം സംരക്ഷിക്കാൻ വനം വകുപ്പിന്റെ ശക്തമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.