കോഴിക്കോട്: വഴിയോരക്കച്ചവടനിയമത്തിന്റെ പരിരക്ഷ കച്ചവടക്കാർക്ക് ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ.
കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ എഐടിയുസിയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വഴിയോരക്കച്ചവടക്കാരുടെ ജീവിതഭദ്രത ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
നിയമപരിരക്ഷയുള്ള പത്ത് ശതമാനം തൊഴിലാളികൾ മാത്രമേ രാജ്യത്തുള്ളു. തൊഴിലാളികൾക്കും കർഷകർക്കുമെതിരായ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. ചികിത്സ, ഇൻഷ്വറൻസ്, ഭക്ഷ്യവിതരണം തുടങ്ങിയവ സ്വകാര്യവത്കരിക്കുന്നത് തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണെന്നും അതിനെതിരേ ശക്തമായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
വഴിയോരക്കച്ചവട തൊഴിലാളികളും പൊതുസമൂഹവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രതിനിധി സമ്മേളനത്തിൽ ടി.ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. പി.എ ജിറാർ, കെ.പി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കുടുംബസംഗമവും കലാപരിപാടികളും നടന്നു. മന്ത്രി പി. തിലോത്തമനാണ് കഴിഞ്ഞ ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്തത്.
കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ എഐടിയുസിയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വഴിയോരക്കച്ചവടക്കാരുടെ ജീവിതഭദ്രത ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
നിയമപരിരക്ഷയുള്ള പത്ത് ശതമാനം തൊഴിലാളികൾ മാത്രമേ രാജ്യത്തുള്ളു. തൊഴിലാളികൾക്കും കർഷകർക്കുമെതിരായ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. ചികിത്സ, ഇൻഷ്വറൻസ്, ഭക്ഷ്യവിതരണം തുടങ്ങിയവ സ്വകാര്യവത്കരിക്കുന്നത് തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണെന്നും അതിനെതിരേ ശക്തമായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
വഴിയോരക്കച്ചവട തൊഴിലാളികളും പൊതുസമൂഹവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രതിനിധി സമ്മേളനത്തിൽ ടി.ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. പി.എ ജിറാർ, കെ.പി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കുടുംബസംഗമവും കലാപരിപാടികളും നടന്നു. മന്ത്രി പി. തിലോത്തമനാണ് കഴിഞ്ഞ ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്തത്.