കാട്ടിക്കുളം: മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജിൽപ്പെട്ട കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നു. ഇതിനു മുന്നോടിയായി തോട്ടത്തിൽ നോട്ടീസ് പതിച്ചു. കളക്ടർ ഡോ. ബി.എസ്. തിരുമേനി ജനുവരി 27ന് ഒപ്പുവച്ച നോട്ടീസാണ് തൃശിലേരി വില്ലേജ് ഓഫീസ് മുഖേന പതിച്ചത്.
1964ലെ കേരള അന്യംനിൽപ്പും കണ്ടുകെട്ടലും നിയമത്തിലെ വകുപ്പ് 10 പ്രകാരം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതായും ഇതിനെതിരേ അവകാശവാദം ഉണ്ടെങ്കിൽ ആറു മാസത്തിനകം രേഖകൾ സഹിതം കളക്ടറെ ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസിന്റെ പകർപ്പ് മാനന്തവാടി സബ്കളക്ടർ, തഹസിൽദാർ, മുനിസിപ്പൽ സെക്രട്ടറി, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും ലഭ്യമാക്കിയിട്ടുണ്ട്.
തൃശിലേരി വില്ലേജിൽ 348/1 ബി, 348/2 ബി, 454/3, 454/4 എ 2, 335, 334/1, 349, 454/5 എ എന്നീ സർവേ നന്പരുകളിലായി 211.76 ഏക്കർ വരുന്നതാണ് ആലത്തൂർ എസ്റ്റേറ്റ്.
വിദേശ പൗരനായ എഡ്വേർഡ് ജൂബർട്ട് വാൻ ഇംഗന്റെ കൈവശത്തിലായിരുന്നു ഈ ഭൂമി. 2013 മാർച്ച് 12ന് മരിച്ച വാൻ ഇംഗന് അവകാശികളോ ബന്ധുക്കളോ ഇല്ലെന്ന് സർക്കാർ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഈ ഭൂമി മൈസൂരുവിൽ താമസക്കാരനായ മൈക്കിൾ ഫ്ളോയിഡ് ഈശ്വറിനു നേരത്തേ കൈമാറ്റം ചെയ്തത് നിയമാനുസൃതമല്ലെന്നും കണ്ടെത്തി. ഇതേത്തുടർന്ന് ഭൂമി 1964ലെ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരം അവകാശികളില്ലാത്തതായി പരിഗണിച്ച് സർക്കാരിനു ഏറ്റെടുക്കാവുന്നതാണെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകി. ഇതിനു പിന്നാലെ മാനന്തവാടി തഹസിൽദാർ ഇതേ നിയമത്തിലെ വകുപ്പ് നാല് പ്രകാരം പ്രാരംഭ അന്വേഷണം നടത്തി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നോട്ടീസ്.
ആലത്തൂർ എസ്റ്റേറ്റ് അന്യംനിൽപ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് മാനന്തവാടി സബ്കളക്ടർ 2013 സെപ്റ്റംബർ ഒൻപതിനു കളക്ടർക്ക് കത്ത് നൽകിയിരുന്നു. ഭൂമിയുടെ രേഖകൾ പരിശോധിച്ചും ഇംഗന്റെ സഹോദരന്റെ ഇളയ മകനും തിരുനെല്ലിയിലെ ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഉടമയുമായ മൈക്കിൾ വാൻ ഇംഗൻ, മൈക്കിൾ ഫ്ളോയിഡ് ഈശ്വർ എന്നിവരെ വിചാരണ ചെയ്തും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കത്ത് തയാറാക്കിയത്.
1964ലെ കേരള അന്യംനിൽപ്പും കണ്ടുകെട്ടലും നിയമത്തിലെ വകുപ്പ് 10 പ്രകാരം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതായും ഇതിനെതിരേ അവകാശവാദം ഉണ്ടെങ്കിൽ ആറു മാസത്തിനകം രേഖകൾ സഹിതം കളക്ടറെ ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസിന്റെ പകർപ്പ് മാനന്തവാടി സബ്കളക്ടർ, തഹസിൽദാർ, മുനിസിപ്പൽ സെക്രട്ടറി, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും ലഭ്യമാക്കിയിട്ടുണ്ട്.
തൃശിലേരി വില്ലേജിൽ 348/1 ബി, 348/2 ബി, 454/3, 454/4 എ 2, 335, 334/1, 349, 454/5 എ എന്നീ സർവേ നന്പരുകളിലായി 211.76 ഏക്കർ വരുന്നതാണ് ആലത്തൂർ എസ്റ്റേറ്റ്.
വിദേശ പൗരനായ എഡ്വേർഡ് ജൂബർട്ട് വാൻ ഇംഗന്റെ കൈവശത്തിലായിരുന്നു ഈ ഭൂമി. 2013 മാർച്ച് 12ന് മരിച്ച വാൻ ഇംഗന് അവകാശികളോ ബന്ധുക്കളോ ഇല്ലെന്ന് സർക്കാർ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഈ ഭൂമി മൈസൂരുവിൽ താമസക്കാരനായ മൈക്കിൾ ഫ്ളോയിഡ് ഈശ്വറിനു നേരത്തേ കൈമാറ്റം ചെയ്തത് നിയമാനുസൃതമല്ലെന്നും കണ്ടെത്തി. ഇതേത്തുടർന്ന് ഭൂമി 1964ലെ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരം അവകാശികളില്ലാത്തതായി പരിഗണിച്ച് സർക്കാരിനു ഏറ്റെടുക്കാവുന്നതാണെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകി. ഇതിനു പിന്നാലെ മാനന്തവാടി തഹസിൽദാർ ഇതേ നിയമത്തിലെ വകുപ്പ് നാല് പ്രകാരം പ്രാരംഭ അന്വേഷണം നടത്തി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നോട്ടീസ്.
ആലത്തൂർ എസ്റ്റേറ്റ് അന്യംനിൽപ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് മാനന്തവാടി സബ്കളക്ടർ 2013 സെപ്റ്റംബർ ഒൻപതിനു കളക്ടർക്ക് കത്ത് നൽകിയിരുന്നു. ഭൂമിയുടെ രേഖകൾ പരിശോധിച്ചും ഇംഗന്റെ സഹോദരന്റെ ഇളയ മകനും തിരുനെല്ലിയിലെ ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഉടമയുമായ മൈക്കിൾ വാൻ ഇംഗൻ, മൈക്കിൾ ഫ്ളോയിഡ് ഈശ്വർ എന്നിവരെ വിചാരണ ചെയ്തും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കത്ത് തയാറാക്കിയത്.