ചാത്തന്നൂർ: വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കെട്ടിട നിർമാണസാധനങ്ങളും തടി ഉരുപ്പടികളും സൂക്ഷിച്ചിരുന്ന ഷെഡ് തീപിടുത്തത്തിൽ കത്തി നശിച്ചു. ഷെഡിലുണ്ടായിരുന്ന ജനലുകൾ, കട്ടിളകൾ തുടങ്ങിയവയാണ് കത്തി നശിച്ചത്.
ഇന്നലെ രാവിലെ 11ഓടെ മയ്യനാട് കാക്കോട്ടുമൂലയിലായിരുന്നു സംഭവം. കാക്കോട്ടുമൂലവഴിവിള വീട്ടിൽ സ്റ്റെല്ലാ പത്രോസിന്റെ വീടിനോട് ചേർന്നുള്ള ഷെഡാണ് കത്തി നശിച്ചത്. പുതിയ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെ ഡിണിത്. കൊല്ലത്തു നിന്നും സ്റ്റേഷൻ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു. അടുക്കളയിലെ ചാരത്തിൽ നിന്നുള്ള തീപ്പൊരിയാകാം തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
ഇന്നലെ രാവിലെ 11ഓടെ മയ്യനാട് കാക്കോട്ടുമൂലയിലായിരുന്നു സംഭവം. കാക്കോട്ടുമൂലവഴിവിള വീട്ടിൽ സ്റ്റെല്ലാ പത്രോസിന്റെ വീടിനോട് ചേർന്നുള്ള ഷെഡാണ് കത്തി നശിച്ചത്. പുതിയ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെ ഡിണിത്. കൊല്ലത്തു നിന്നും സ്റ്റേഷൻ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു. അടുക്കളയിലെ ചാരത്തിൽ നിന്നുള്ള തീപ്പൊരിയാകാം തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.