തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തക ദയാഭായി അറസ്റ്റിൽ. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന നിരാഹാരസത്യാഗ്രഹത്തിനിടെയാണ് ദയാബായിയെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
എൻഡോസൾഫാൻ ഇരകൾ പലതരം വിവേചനം അനുഭവിക്കുകയാണെന്നും ഇതിനു കാരണം സർക്കാരാണെന്നും ദയാഭായി നേരത്തെ പറഞ്ഞിരുന്നു.
ദുരിതബാധിതർക്ക് പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻപോലും കൊടുക്കാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്നത് ഭയാനകമായ അവസ്ഥയാണ്. ഇതിന്റെയെല്ലാം ഉത്തരവാദി സർക്കാരാണ്. സർക്കാറിനെതിരേ മനപൂർവമല്ലാത്ത നരഹത്യക്കുറ്റ പ്രകാരം പ്രതിചേർക്കണമെന്നും ദയാഭായി പറഞ്ഞു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർഗോഡിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാക്യാന്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ദയാഭായിയുടെ സമരം.
എൻഡോസൾഫാൻ ഇരകൾ പലതരം വിവേചനം അനുഭവിക്കുകയാണെന്നും ഇതിനു കാരണം സർക്കാരാണെന്നും ദയാഭായി നേരത്തെ പറഞ്ഞിരുന്നു.
ദുരിതബാധിതർക്ക് പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻപോലും കൊടുക്കാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്നത് ഭയാനകമായ അവസ്ഥയാണ്. ഇതിന്റെയെല്ലാം ഉത്തരവാദി സർക്കാരാണ്. സർക്കാറിനെതിരേ മനപൂർവമല്ലാത്ത നരഹത്യക്കുറ്റ പ്രകാരം പ്രതിചേർക്കണമെന്നും ദയാഭായി പറഞ്ഞു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർഗോഡിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാക്യാന്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ദയാഭായിയുടെ സമരം.