ചെന്നൈ: രാജ രാജ ചോളൻ ഹിന്ദു രാജാവല്ലെന്ന തമിഴ് സംവിധായകൻ വെട്രിമാരന്റെ പരാമർശത്തെ പിന്തുണച്ച് ഉലകനായകൻ കമൽഹാസൻ. രാജരാജ ചോളനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ നോവലിനെ ആസ്പദമാക്കിയുള്ള 'പൊന്നിയിൻ സെൽവൻ എന്ന ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു വെട്രിമാരന്റെ പരാമർശം.
രാജ രാജ ചോളൻ ഹിന്ദു ആയിരുന്നില്ല. പക്ഷേ ബിജെപി നമ്മുടെ സ്വത്വം മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. തിരുവള്ളുവരെ കാവിവൽക്കരിക്കാൻ അവർ ശ്രമിച്ചു കഴിഞ്ഞു. അത് നമ്മൾ ഒരിക്കലും അനുവദിക്കരുത്- വെട്രിമാരൻ ഒരു പരിപാടിയിൽ പറഞ്ഞു.
വെട്രിമാരന്റെ പരാമർശം വിവാദമായതിനു പിന്നാലെ ഇതിനെ പിന്തുണച്ച് കമൽഹാസൻ രംഗത്തുവന്നു. ചോള കാലഘട്ടത്തിൽ ഹിന്ദുമതം ഇല്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജൈനം, ശൈവം, വൈഷ്ണവ മതങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഹിന്ദു എന്ന പദം ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. അവർ തുത്തുക്കുടിയുടെ പേര് മാറ്റിയതുപോലെയായിരുന്നു ഇത്- ഉലകനായകൻ കൂട്ടിച്ചേർത്തു.
രാജ രാജ ചോളൻ ഹിന്ദു ആയിരുന്നില്ല. പക്ഷേ ബിജെപി നമ്മുടെ സ്വത്വം മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. തിരുവള്ളുവരെ കാവിവൽക്കരിക്കാൻ അവർ ശ്രമിച്ചു കഴിഞ്ഞു. അത് നമ്മൾ ഒരിക്കലും അനുവദിക്കരുത്- വെട്രിമാരൻ ഒരു പരിപാടിയിൽ പറഞ്ഞു.
വെട്രിമാരന്റെ പരാമർശം വിവാദമായതിനു പിന്നാലെ ഇതിനെ പിന്തുണച്ച് കമൽഹാസൻ രംഗത്തുവന്നു. ചോള കാലഘട്ടത്തിൽ ഹിന്ദുമതം ഇല്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജൈനം, ശൈവം, വൈഷ്ണവ മതങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഹിന്ദു എന്ന പദം ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. അവർ തുത്തുക്കുടിയുടെ പേര് മാറ്റിയതുപോലെയായിരുന്നു ഇത്- ഉലകനായകൻ കൂട്ടിച്ചേർത്തു.