ബുവാനോസ് ആരീസ്: അർജന്റീനയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ പോലീസും ആരാധകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ആരാധകരെ പിരിച്ചുവിടാന് കണ്ണീർവാതകം പ്രയോഗിച്ചപ്പോളുണ്ടായ തിരക്കിൽപ്പെട്ടാണ് മരണം സംഭവിച്ചത്.
അർജന്റൈൻ ലീഗിലെ പ്രമുഖ ക്ലബായ ജിംനാസിയ എസ്ഗ്രീമ ലാ പ്ലാറ്റയിലെ സ്വന്തം തട്ടകത്തിൽ ബോക്ക ജൂണിയേഴ്സുമായി ഏറ്റുമുട്ടുന്നതിനിടെയാണ് സംഭവം നടന്നത്. മത്സരത്തിന്റെ ഒന്പതാം മിനിറ്റിൽ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർത്ത് അകത്തേക്ക് കയറാൻ ശ്രമിച്ച ആരാധകരെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു.
ഇതിനിടെ തിരക്കിൽപ്പെട്ട ആരാധകൻ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബുവാനോസ് ആരീസ് മൈതാനങ്ങളിൽ അതിഥി ടീമുകളുടെ ആരാധകരെ പ്രവേശിപ്പിക്കുന്നതിൽ വിലക്കുള്ളതിനാൽ ഇയാൾ എസ്ഗ്രീമ ആരാധകനാണെന്നാണ് അനുമാനം.
സ്റ്റേഡിയത്തിൽ പുക നിറഞ്ഞതോടെ റഫറി മത്സരം നിർത്തുകയും ആരാധകർ സുരക്ഷയ്ക്കായി മൈതാനത്തിലേക്ക് ഓടിക്കയറുകയും ചെയ്തു. കളിക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രസിംഗ് റൂമിലേക്ക് മാറ്റി.
കിരീടപ്പോരിൽ മുന്നിട്ട് നിൽക്കുന്ന ബോക്ക ജൂണിയേഴ്സും എസ്ഗ്രീമയും തമ്മിലുള്ള മത്സരത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. അനുവദിച്ചതിൽ കൂടുതൽ ടിക്കറ്റുകൾ സംഘാടകർ കരിഞ്ചന്ത വഴി വിറ്റതായി ആരോപണമുണ്ട്.
ഇന്തോനേഷ്യയിൽ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ സമാന അപകടത്തിൽ 131 പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്കുള്ളിൽ നടന്ന സംഭവം കായിക മൈതാനങ്ങളിലെ സുരക്ഷയെ സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
അർജന്റൈൻ ലീഗിലെ പ്രമുഖ ക്ലബായ ജിംനാസിയ എസ്ഗ്രീമ ലാ പ്ലാറ്റയിലെ സ്വന്തം തട്ടകത്തിൽ ബോക്ക ജൂണിയേഴ്സുമായി ഏറ്റുമുട്ടുന്നതിനിടെയാണ് സംഭവം നടന്നത്. മത്സരത്തിന്റെ ഒന്പതാം മിനിറ്റിൽ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർത്ത് അകത്തേക്ക് കയറാൻ ശ്രമിച്ച ആരാധകരെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു.
ഇതിനിടെ തിരക്കിൽപ്പെട്ട ആരാധകൻ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബുവാനോസ് ആരീസ് മൈതാനങ്ങളിൽ അതിഥി ടീമുകളുടെ ആരാധകരെ പ്രവേശിപ്പിക്കുന്നതിൽ വിലക്കുള്ളതിനാൽ ഇയാൾ എസ്ഗ്രീമ ആരാധകനാണെന്നാണ് അനുമാനം.
സ്റ്റേഡിയത്തിൽ പുക നിറഞ്ഞതോടെ റഫറി മത്സരം നിർത്തുകയും ആരാധകർ സുരക്ഷയ്ക്കായി മൈതാനത്തിലേക്ക് ഓടിക്കയറുകയും ചെയ്തു. കളിക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രസിംഗ് റൂമിലേക്ക് മാറ്റി.
കിരീടപ്പോരിൽ മുന്നിട്ട് നിൽക്കുന്ന ബോക്ക ജൂണിയേഴ്സും എസ്ഗ്രീമയും തമ്മിലുള്ള മത്സരത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. അനുവദിച്ചതിൽ കൂടുതൽ ടിക്കറ്റുകൾ സംഘാടകർ കരിഞ്ചന്ത വഴി വിറ്റതായി ആരോപണമുണ്ട്.
ഇന്തോനേഷ്യയിൽ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ സമാന അപകടത്തിൽ 131 പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്കുള്ളിൽ നടന്ന സംഭവം കായിക മൈതാനങ്ങളിലെ സുരക്ഷയെ സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.