റായ്പൂർ: ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള "രാവണ നശീകരണ'ത്തിൽ പരാജയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ ഛത്തിസ്ഗഡ് സർക്കാർ സസ്പെൻഡ് ചെയ്തു.
തലസ്ഥാനമായ റായ്പൂരിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ധംതാരി നഗരസഭയിലെ ജീവനക്കാരനായ രാജേന്ദ്ര യാദവാണ് വിചിത്രമായ കാരണത്തിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്നത്.
ധംതാരി നഗരസഭയുടെ ദസറ ഉത്സവ് പരിപാടിയിലെ "രാവൺ ദഹൻ' ചടങ്ങിലെ അപാകതയാണ് യാദവിനെ വെട്ടിലാക്കിയത്. പത്ത് തലയുള്ള രാവണന്റെ വലിയ കോലം കത്തിക്കുന്ന ചടങ്ങിൽ രൂപത്തിന്റെ തലകൾ ശരിയായി കത്തിയിരുന്നില്ല. രൂപത്തിലെ പത്ത് തലകളും "ജീവനോടെ' നിലനിൽക്കുന്നതിനാൽ ആചാരം തെറ്റിയെന്നും ആഘോഷം പൂർണമായില്ലെന്നും ജനക്കൂട്ടം പരാതിപ്പെട്ടതോടെയാണ് സർക്കാർ നടപടി എടുത്തത്.
സംഘാടക സമിതിയിലെ ദശമുഖ കോലത്തിന്റെ നിർമാണ മേൽനോട്ടക്കാരനായ യാദവ് കൃത്യവിലോപം കാട്ടിയെന്നും നഗരസഭയ്ക്ക് അപമാനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് അധികൃതർ മൂന്നാം ക്ലാസ് ജീവനക്കാരനായ യാദവിനെ സസ്പെൻഡ് ചെയ്തത്.
തലസ്ഥാനമായ റായ്പൂരിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ധംതാരി നഗരസഭയിലെ ജീവനക്കാരനായ രാജേന്ദ്ര യാദവാണ് വിചിത്രമായ കാരണത്തിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്നത്.
ധംതാരി നഗരസഭയുടെ ദസറ ഉത്സവ് പരിപാടിയിലെ "രാവൺ ദഹൻ' ചടങ്ങിലെ അപാകതയാണ് യാദവിനെ വെട്ടിലാക്കിയത്. പത്ത് തലയുള്ള രാവണന്റെ വലിയ കോലം കത്തിക്കുന്ന ചടങ്ങിൽ രൂപത്തിന്റെ തലകൾ ശരിയായി കത്തിയിരുന്നില്ല. രൂപത്തിലെ പത്ത് തലകളും "ജീവനോടെ' നിലനിൽക്കുന്നതിനാൽ ആചാരം തെറ്റിയെന്നും ആഘോഷം പൂർണമായില്ലെന്നും ജനക്കൂട്ടം പരാതിപ്പെട്ടതോടെയാണ് സർക്കാർ നടപടി എടുത്തത്.
സംഘാടക സമിതിയിലെ ദശമുഖ കോലത്തിന്റെ നിർമാണ മേൽനോട്ടക്കാരനായ യാദവ് കൃത്യവിലോപം കാട്ടിയെന്നും നഗരസഭയ്ക്ക് അപമാനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് അധികൃതർ മൂന്നാം ക്ലാസ് ജീവനക്കാരനായ യാദവിനെ സസ്പെൻഡ് ചെയ്തത്.