ബംഗളൂരു: കടർണാടകയിൽ ദസറ ഘോഷയാത്രയുടെ ഭാഗമായി ഒരു സംഘം പൈതൃക സ്മാരകമായ മദ്രസയിൽ അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിക്കുകയും പൂജ നടത്തുകയും ചെയ്തു. കർണാടകയിലെ ബിദറിൽ ബുധനാഴ്ച രാത്രിയായിരുന്നു അതിക്രമം. സംഭവത്തിൽ പോലീസ് ഒൻപത് പേർക്കെതിരെ കേസെടുത്തു. നാല് പേർ അറസ്റ്റിലായിട്ടുണ്ട്.
1460-കളിൽ നിർമിച്ച ബിദറിലെ മഹ്മൂദ് ഗവാൻ മദ്രസയിലായിരുന്നു ഹിന്ദുത്വ ഭീകരരുടെ അതിക്രമം നടന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ബിദർ മദ്രസ ഇടംനേടിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലും ഇതുണ്ട്.
മദ്രസയുടെ പൂട്ട് പൊലിച്ചാണ് അക്രമികൾ മദ്രസയുടെ ഉള്ളിൽക്കടന്നത്. ജയ് ശ്രീ റാം, ഹിന്ദു ധർമം ജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഹിന്ദുത്വ തീവ്രവാദി സംഘം മദ്രസയിലേക്ക് അതിക്രമിച്ചുകയറിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. സംഭവത്തെ അപലപിച്ച് നിരവധി മുസ്ലിം സംഘടനകൾ രംഗത്തെത്തി.
1460-കളിൽ നിർമിച്ച ബിദറിലെ മഹ്മൂദ് ഗവാൻ മദ്രസയിലായിരുന്നു ഹിന്ദുത്വ ഭീകരരുടെ അതിക്രമം നടന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ബിദർ മദ്രസ ഇടംനേടിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലും ഇതുണ്ട്.
മദ്രസയുടെ പൂട്ട് പൊലിച്ചാണ് അക്രമികൾ മദ്രസയുടെ ഉള്ളിൽക്കടന്നത്. ജയ് ശ്രീ റാം, ഹിന്ദു ധർമം ജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഹിന്ദുത്വ തീവ്രവാദി സംഘം മദ്രസയിലേക്ക് അതിക്രമിച്ചുകയറിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. സംഭവത്തെ അപലപിച്ച് നിരവധി മുസ്ലിം സംഘടനകൾ രംഗത്തെത്തി.