മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ കോടികളുടെ ലഹരിക്കടത്ത് നടത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി റവന്യൂ ഇന്റലിജന്‍സ്. സംഭവത്തിന്റെ മുഖ്യസൂത്രധാരനായ മലപ്പുറം സ്വദേശി മൻസൂര്‍ തച്ചന്പറമ്പിലിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള നീക്കങ്ങള്‍ തുടങ്ങി.
ദക്ഷിണാഫ്രിക്കയിലുള്ള ഇയാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ ഇന്റര്‍പോളിന്റെ അടക്കം സഹായം തേടാനാണ് നീക്കം. നവിമുംബൈയില്‍ ലഹരി മരുന്ന് കൊണ്ട് പോകാന്‍ മന്‍സൂര്‍ ഏല്പിച്ച രാഹുലിനെയും ഡിആര്‍ഐ തിരയുന്നുണ്ട്.
ഓറഞ്ച് ഇറക്കുമതിയുടെ പേരില്‍ ലഹരിമരുന്ന് കടത്തിയ സംഭവത്തില്‍ എറണാകുളം സ്വദേശിയായ വിജിന് വര്‍ഗീസ് അറസ്റ്റിലായിരുന്നു. 1476 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരില്‍ എത്തിയത്.
ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റ് പലരെയുംകുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. നാലു വര്‍ഷത്തിനിടയില്‍ ഇവര്‍ നിരവധി തവണ ലഹരികടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിലുള്ള ഇയാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ ഇന്റര്‍പോളിന്റെ അടക്കം സഹായം തേടാനാണ് നീക്കം. നവിമുംബൈയില്‍ ലഹരി മരുന്ന് കൊണ്ട് പോകാന്‍ മന്‍സൂര്‍ ഏല്പിച്ച രാഹുലിനെയും ഡിആര്‍ഐ തിരയുന്നുണ്ട്.
ഓറഞ്ച് ഇറക്കുമതിയുടെ പേരില്‍ ലഹരിമരുന്ന് കടത്തിയ സംഭവത്തില്‍ എറണാകുളം സ്വദേശിയായ വിജിന് വര്‍ഗീസ് അറസ്റ്റിലായിരുന്നു. 1476 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരില്‍ എത്തിയത്.
ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റ് പലരെയുംകുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. നാലു വര്‍ഷത്തിനിടയില്‍ ഇവര്‍ നിരവധി തവണ ലഹരികടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ വ്യക്തമാക്കി.