ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 30-ന് ഫ്ലാഗ് ഓഫ് ചെയ്ത മുംബൈ-ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസ് കന്നുകാലിക്കൂട്ടത്തിൽ ഇടിച്ച് നാല് പോത്തുകൾ കൊല്ലപ്പെട്ടു. അപകടത്തിൽ ട്രെയിൻ എഞ്ചിന് കേടുപാട് സംഭവിച്ചു.
ഗാന്ധിനഗർ മേഖലയിലെ വാട്വ സ്റ്റേഷന് സമീപം രാവിലെ 11:15-നാണ് അപകടം സംഭവിച്ചത്. 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിൻ ഒരു വളവ് തിരിയുന്നതിനിടെയാണ് കന്നുകാലിക്കൂട്ടത്തെ ഇടിച്ചത്.
വന്ദേ ഭാരത് എക്സ്പ്രസിന്റെ എഞ്ചിൻ ഭാഗം ഫൈബർ കൊണ്ട് നിർമിച്ചതിനാലാണ് തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. എഞ്ചിന്റെ ഘടകഭാഗങ്ങൾക്ക് തകരാർ സംഭവിച്ചിട്ടില്ലെന്നും ട്രെയിൻ പ്രവർത്തനക്ഷമമാണെന്നും പോത്തുകളുടെ ജഡം ട്രാക്കിൽ നിന്ന് നീക്കം ചെയ്തെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഗാന്ധിനഗർ മേഖലയിലെ വാട്വ സ്റ്റേഷന് സമീപം രാവിലെ 11:15-നാണ് അപകടം സംഭവിച്ചത്. 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിൻ ഒരു വളവ് തിരിയുന്നതിനിടെയാണ് കന്നുകാലിക്കൂട്ടത്തെ ഇടിച്ചത്.
വന്ദേ ഭാരത് എക്സ്പ്രസിന്റെ എഞ്ചിൻ ഭാഗം ഫൈബർ കൊണ്ട് നിർമിച്ചതിനാലാണ് തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു. എഞ്ചിന്റെ ഘടകഭാഗങ്ങൾക്ക് തകരാർ സംഭവിച്ചിട്ടില്ലെന്നും ട്രെയിൻ പ്രവർത്തനക്ഷമമാണെന്നും പോത്തുകളുടെ ജഡം ട്രാക്കിൽ നിന്ന് നീക്കം ചെയ്തെന്നും അധികൃതർ കൂട്ടിച്ചേർത്തു.