സിൽഹെറ്റ്: ലോക ക്രിക്കറ്റിലെ കുഞ്ഞന്മാരായ തായ്ലൻഡിന് മുന്നിൽ തകർന്ന് പാക്കിസ്ഥാൻ. വനിതകളുടെ ഏഷ്യാ കപ്പ് ടൂർണമെന്റിൽ തായ്ലൻഡ് പാക് പടയ്ക്കെതിരെ നാല് വിക്കറ്റ് വിജയം സ്വന്തമാക്കി.
സ്കോർ:
പാക്കിസ്ഥാൻ 116/5(20)
തായ്ലൻഡ് 117/6(19.5)
ടോസ് നേടി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാനായി ഓപ്പണർ സിദ്രാ അമീൻ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അമീൻ 64 പന്തിൽ 56 റൺസ് നേടി. കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയും റണ്ണൊഴുക്ക് തടഞ്ഞും തായ് ബൗളർമാർ പാക് പടയെ വരിഞ്ഞുമുറുക്കി. തായ്ലൻഡിനായി സൊർനാരീൻ ടിപോക് രണ്ടും തിപാച്ച പുത്തവോംഗ് ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ ബിസ്മ മറൂഫ്, സിദ്രാ അമീൻ എന്നിവർ റൺ ഔട്ടിലൂടെയാണ് പുറത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ തായ്ലൻഡും റൺസ് കണ്ടെത്താൻ വിഷമിച്ചു. ഓപ്പണർ നത്തകം ചാന്തം 51 പന്തിൽ 61 റൺസെടുത്ത് തായ് ഇന്നിംഗ്സിന് കരുത്തായി. നിദ ധർ, തുബ ഹസൻ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ നഷ്ര സന്ധു, കൈനത്ത് ഇംതിയാസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഒരു പന്ത് ശേഷിക്കെ പാക്കിസ്ഥാനെതിരെ നേടിയ ഈ വിജയം തായ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ നേട്ടങ്ങളിലൊന്നാണ്. 2018 ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ നാല് വിക്കറ്റ് ജയമാണ് ഇതിന് മുന്പ് തായ് വനിതാ ക്രിക്കറ്റ് ടീം കൈവരിച്ച പ്രധാന നേട്ടം.
സ്കോർ:
പാക്കിസ്ഥാൻ 116/5(20)
തായ്ലൻഡ് 117/6(19.5)
ടോസ് നേടി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാനായി ഓപ്പണർ സിദ്രാ അമീൻ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അമീൻ 64 പന്തിൽ 56 റൺസ് നേടി. കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയും റണ്ണൊഴുക്ക് തടഞ്ഞും തായ് ബൗളർമാർ പാക് പടയെ വരിഞ്ഞുമുറുക്കി. തായ്ലൻഡിനായി സൊർനാരീൻ ടിപോക് രണ്ടും തിപാച്ച പുത്തവോംഗ് ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ ബിസ്മ മറൂഫ്, സിദ്രാ അമീൻ എന്നിവർ റൺ ഔട്ടിലൂടെയാണ് പുറത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ തായ്ലൻഡും റൺസ് കണ്ടെത്താൻ വിഷമിച്ചു. ഓപ്പണർ നത്തകം ചാന്തം 51 പന്തിൽ 61 റൺസെടുത്ത് തായ് ഇന്നിംഗ്സിന് കരുത്തായി. നിദ ധർ, തുബ ഹസൻ എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ നഷ്ര സന്ധു, കൈനത്ത് ഇംതിയാസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഒരു പന്ത് ശേഷിക്കെ പാക്കിസ്ഥാനെതിരെ നേടിയ ഈ വിജയം തായ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ നേട്ടങ്ങളിലൊന്നാണ്. 2018 ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ നാല് വിക്കറ്റ് ജയമാണ് ഇതിന് മുന്പ് തായ് വനിതാ ക്രിക്കറ്റ് ടീം കൈവരിച്ച പ്രധാന നേട്ടം.