തൃശൂർ: ആടിപ്പാടി ആഘോഷമായാണ് ഊട്ടിയിലേക്കുള്ള വിനോദയാത്ര സ്കൂളിൽനിന്ന് പുറപ്പെട്ടത്. ബസ് എത്താൻ രണ്ടു മണിക്കൂർ വൈകി എങ്കിലും പാട്ടും ലൈറ്റുകൾ തെളിയിച്ചും ആഘോഷമായി തന്നെയാണ് യാത്ര പുറപ്പെട്ടത്. മക്കളെ യാത്രയാക്കാൻ വന്ന രക്ഷിതാക്കൾ പലരും അറിഞ്ഞില്ല അത് അതിദാരുണമായ ദുരന്തത്തിലേക്കുള്ള യാത്രയാണെന്ന്.
ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ക്ഷീണിതനായിരുന്നു എന്ന് രക്ഷിതാക്കൾ അപകടശേഷം പറഞ്ഞു. മറ്റൊരു ദീർഘദൂര യാത്ര കഴിഞ്ഞാണ് സ്കൂളിലേക്ക് ഈ ബസ് എത്തിയതെന്ന് പറയുന്നു. അതുകൊണ്ടുതന്നെ ഡ്രൈവർ ക്ഷീണത്തിനായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
ഇക്കാര്യം ചില രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചപ്പോൾ പ്രശ്നമൊന്നുമില്ല എന്നാണ് അത്ര ഡ്രൈവർ പറഞ്ഞത്. പരിചയസമ്പന്നരായ ഡ്രൈവർമാരാണെന്നും കുഴപ്പമില്ല എന്നും ബസ് ജീവനക്കാർ പറഞ്ഞിരുന്നു. മക്കളെ യാത്രയാക്കി വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് പല രക്ഷിതാക്കൾക്കും അപകട വിവരം ഫോണിൽ ലഭിച്ചത്.
പല കുട്ടികളും നേരിട്ട് വീടുകളിൽ വിളിച്ച് തങ്ങളുടെ ബസ് അപകടത്തിൽപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊണ്ടുപോയിരുന്ന ആംബുലൻസ് ജീവനക്കാരാണ് പല രക്ഷിതാക്കളെയും വിളിച്ച് അപകട വിവരം അറിയിച്ചത്.
ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ക്ഷീണിതനായിരുന്നു എന്ന് രക്ഷിതാക്കൾ അപകടശേഷം പറഞ്ഞു. മറ്റൊരു ദീർഘദൂര യാത്ര കഴിഞ്ഞാണ് സ്കൂളിലേക്ക് ഈ ബസ് എത്തിയതെന്ന് പറയുന്നു. അതുകൊണ്ടുതന്നെ ഡ്രൈവർ ക്ഷീണത്തിനായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
ഇക്കാര്യം ചില രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചപ്പോൾ പ്രശ്നമൊന്നുമില്ല എന്നാണ് അത്ര ഡ്രൈവർ പറഞ്ഞത്. പരിചയസമ്പന്നരായ ഡ്രൈവർമാരാണെന്നും കുഴപ്പമില്ല എന്നും ബസ് ജീവനക്കാർ പറഞ്ഞിരുന്നു. മക്കളെ യാത്രയാക്കി വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് പല രക്ഷിതാക്കൾക്കും അപകട വിവരം ഫോണിൽ ലഭിച്ചത്.
പല കുട്ടികളും നേരിട്ട് വീടുകളിൽ വിളിച്ച് തങ്ങളുടെ ബസ് അപകടത്തിൽപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊണ്ടുപോയിരുന്ന ആംബുലൻസ് ജീവനക്കാരാണ് പല രക്ഷിതാക്കളെയും വിളിച്ച് അപകട വിവരം അറിയിച്ചത്.