തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച് ഗതാഗതമന്ത്രി ആന്റണി രാജു.
ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തും. സ്കൂളിൽനിന്ന് വിനോദയാത്ര പോകുമ്പോൾ മോട്ടോർവാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വാളയാർ-വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. വിദ്യാർഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗം.
ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തും. സ്കൂളിൽനിന്ന് വിനോദയാത്ര പോകുമ്പോൾ മോട്ടോർവാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വാളയാർ-വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. വിദ്യാർഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗം.