മുംബൈ: മുംബൈയിൽ വൻ ലഹരിവേട്ട. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്100 കോടി രൂപ വിലമതിക്കുന്ന 16 കിലോ ഹെറോയിനുമായി മലയാളി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ (ഡിആർഐ) പിടിയിലായി. ദോഹയിൽ നിന്നെത്തിയ കോട്ടയം സ്വദേശിയായ ബിനു ജോൺ (52) എന്നയാളാണ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ മുംബൈയിൽ വന്നിറങ്ങിയത്. കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വലവിരിച്ചിരുന്ന ഡിആർഐ ഉടൻ തന്നെ ഇയാളെ പിടികൂടി പരിശോധന നടത്തി. പരിശോധനയില്‍ ട്രോളി ബാഗിനകത്ത് അതിവിദഗ്ധമായി തയാറാക്കിയ രഹസ്യ അറയില്‍ 16 കിലോ ഹെറോയിന്‍ കണ്ടെടുത്തു.
ഇയാൾക്ക് 2000 യുഎസ് ഡോളറും വിമാന ടിക്കറ്റും നൽകിയാണ് ലഹരിമരുന്നു മാഫിയ "ക്യാരിയറാക്കിയത്'. ജൂലൈയിലും സമാനമായ രീതിയിൽ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്ന് മുംബൈ വഴി ഡൽഹിയിലേക്ക് മയക്കുമരുന്ന് കടത്തിയതായി ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഒരോ തവണയും ലഹരിമരുന്നു കടത്തുമ്പോൾ 1,000 യുഎസ് ഡോളർ ലഭിച്ചിരുന്നുവെന്നും പ്രതി പറയുന്നു.
ബിനു ജോണിനെ എൻഡിപിഎസ് നിയമം വകുപ്പ് ചുമത്തി ഡിആർഐ കേസെടുത്തു. ബുധനാഴ്ച അവധികാല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ പത്ത് വരെ കസ്റ്റഡിയിൽ വിട്ടു.
ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ മുംബൈയിൽ വന്നിറങ്ങിയത്. കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വലവിരിച്ചിരുന്ന ഡിആർഐ ഉടൻ തന്നെ ഇയാളെ പിടികൂടി പരിശോധന നടത്തി. പരിശോധനയില്‍ ട്രോളി ബാഗിനകത്ത് അതിവിദഗ്ധമായി തയാറാക്കിയ രഹസ്യ അറയില്‍ 16 കിലോ ഹെറോയിന്‍ കണ്ടെടുത്തു.
ഇയാൾക്ക് 2000 യുഎസ് ഡോളറും വിമാന ടിക്കറ്റും നൽകിയാണ് ലഹരിമരുന്നു മാഫിയ "ക്യാരിയറാക്കിയത്'. ജൂലൈയിലും സമാനമായ രീതിയിൽ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്ന് മുംബൈ വഴി ഡൽഹിയിലേക്ക് മയക്കുമരുന്ന് കടത്തിയതായി ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഒരോ തവണയും ലഹരിമരുന്നു കടത്തുമ്പോൾ 1,000 യുഎസ് ഡോളർ ലഭിച്ചിരുന്നുവെന്നും പ്രതി പറയുന്നു.
ബിനു ജോണിനെ എൻഡിപിഎസ് നിയമം വകുപ്പ് ചുമത്തി ഡിആർഐ കേസെടുത്തു. ബുധനാഴ്ച അവധികാല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ പത്ത് വരെ കസ്റ്റഡിയിൽ വിട്ടു.