തൃശൂർ: വടക്കഞ്ചേരിയിൽ ഒന്‍പത് പേര് മരിച്ച അപകടമുണ്ടാകാന്‍ കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണെന്ന് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവർ. അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയുടെ പിന്നില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു.
എറണാകുളം മാര്‍ ബസേലിയോസ് സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരു മാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര് മരിച്ചു. 27 പേർക്ക് പരിക്കേറ്റു.
പാലക്കാട്-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
എറണാകുളം മാര്‍ ബസേലിയോസ് സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരു മാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര് മരിച്ചു. 27 പേർക്ക് പരിക്കേറ്റു.
പാലക്കാട്-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.