തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി ഞായറാഴ്ച ആരംഭിച്ച നിരാഹാര സമരം തുടരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ പോലീസ് എത്തി ദയാബായിയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ജനറൽ ആശുപത്രിയിലെ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു കണ്ടെത്തി. ഡ്രിപ്പ് നൽകിയതു തീർന്നതോടെ രാത്രിയിൽ ദയാബായി വീണ്ടും സെക്രട്ടേറിയറ്റ് നടയിലെത്തി നിരാഹാരം തുടരുകയാണ്.
എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ ലിസ്റ്റിൽ കാസർഗോഡ് ജില്ലയെ ഉൾപ്പെടുത്തുക, കാസർഗോഡ് ജില്ലയിലെ എല്ലാ ആശുപത്രികളിലും എൻഡോസൾഫാൻ ദുരിതബാധിതരെ പകൽ പാർപ്പിക്കാനായി ഡേ കെയർ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദയാബായി നിരാഹാര സത്യഗ്രഹം നടത്തുന്നത്.
ജനറൽ ആശുപത്രിയിലെ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു കണ്ടെത്തി. ഡ്രിപ്പ് നൽകിയതു തീർന്നതോടെ രാത്രിയിൽ ദയാബായി വീണ്ടും സെക്രട്ടേറിയറ്റ് നടയിലെത്തി നിരാഹാരം തുടരുകയാണ്.
എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ ലിസ്റ്റിൽ കാസർഗോഡ് ജില്ലയെ ഉൾപ്പെടുത്തുക, കാസർഗോഡ് ജില്ലയിലെ എല്ലാ ആശുപത്രികളിലും എൻഡോസൾഫാൻ ദുരിതബാധിതരെ പകൽ പാർപ്പിക്കാനായി ഡേ കെയർ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദയാബായി നിരാഹാര സത്യഗ്രഹം നടത്തുന്നത്.