ബാരാമുള്ള: പാക്കിസ്ഥാനുമായി ചർച്ച നടത്തുമെന്ന വാർത്ത തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക്കിസ്ഥാനുമായി ഒരുതരത്തിലുള്ള ചർച്ചയും ഉണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു. മോദി സർക്കാർ കാഷ്മീരിൽനിന്ന് തീവ്രവാദത്തെ തുടച്ചു നീക്കുമെന്നും രാജ്യത്തെ ഏറ്റവും സമാധാനപരമായ സ്ഥലമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാരാമുള്ളയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീരിൽ 1990-കൾ മുതൽ 42,000 പേരുടെ ജീവൻ അപഹരിച്ച തീവ്രവാദം എന്നെങ്കിലും ആർക്കെങ്കിലും ഗുണം ചെയ്തിട്ടുണ്ടോയെന്ന് ഷാ ചോദിച്ചു.
1947 ന് ശേഷം കാഷ്മീർ ഭരിച്ച നാഷണൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ് പാർട്ടികൾ സംസ്ഥാനത്തിന്റെ വികസനത്തിന് തടസം നിന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. പാക്കിസ്ഥാനുമായി സംസാരിക്കണമെന്ന് ചിലർ പറയുന്നു. എന്തിന് പാകിസ്ഥാനോട് സംസാരിക്കണം? തങ്ങൾ സംസാരിക്കില്ല. എന്നാൽ ബാരാമുള്ളയിലെ ജനങ്ങളോട് സംസാരിക്കും, തങ്ങൾ കാഷ്മീരിലെ ജനങ്ങളുമായി സംസാരിക്കുമെന്നും റാലിയിൽ ഷാ പറഞ്ഞു.
മോദി സർക്കാർ കാഷ്മീരിൽനിന്ന് തീവ്രവാദത്തെ തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടതിച്ചേർത്തു.
ബാരാമുള്ളയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീരിൽ 1990-കൾ മുതൽ 42,000 പേരുടെ ജീവൻ അപഹരിച്ച തീവ്രവാദം എന്നെങ്കിലും ആർക്കെങ്കിലും ഗുണം ചെയ്തിട്ടുണ്ടോയെന്ന് ഷാ ചോദിച്ചു.
1947 ന് ശേഷം കാഷ്മീർ ഭരിച്ച നാഷണൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ് പാർട്ടികൾ സംസ്ഥാനത്തിന്റെ വികസനത്തിന് തടസം നിന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. പാക്കിസ്ഥാനുമായി സംസാരിക്കണമെന്ന് ചിലർ പറയുന്നു. എന്തിന് പാകിസ്ഥാനോട് സംസാരിക്കണം? തങ്ങൾ സംസാരിക്കില്ല. എന്നാൽ ബാരാമുള്ളയിലെ ജനങ്ങളോട് സംസാരിക്കും, തങ്ങൾ കാഷ്മീരിലെ ജനങ്ങളുമായി സംസാരിക്കുമെന്നും റാലിയിൽ ഷാ പറഞ്ഞു.
മോദി സർക്കാർ കാഷ്മീരിൽനിന്ന് തീവ്രവാദത്തെ തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടതിച്ചേർത്തു.