ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹിമപാതത്തെ തുടര്‍ന്ന് മരിച്ച പര്‍വതാരോഹകരില്‍ എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡിട്ട സവിതാ കാന്‍സ്വാളും(26). അപകടത്തിൽ സവിതയടക്കം 10 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
നാലു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടത്തിയത്. കര വ്യോമസേനകളുടെ കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ എത്തി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഹിമപാതമുണ്ടായത്. ഉത്തര്കാശിയിലുള്ള നെഹ്റു മൗണ്ടിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് അപകടത്തില്‍പെട്ടത്. 34 വിദ്യാര്‍ഥികളും ഏഴു പരിശീലകരുമടങ്ങുന്ന സംഘമാണ് കൊടുമുടിയില്‍ കുടുങ്ങിയത്.
പരിശീലകയായി സംഘത്തിനൊപ്പം പോയതാണ് ഉത്തരകാശി സ്വദേശിയായ സവിത. കഴിഞ്ഞ ജൂലൈയില്‍ 16 ദിവസം കൊണ്ട് എവറസ്റ്റ് കീഴടക്കി ഇവര്‍ റെക്കോര്‍ഡിട്ടിരുന്നു.
നാലു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടത്തിയത്. കര വ്യോമസേനകളുടെ കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ എത്തി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഹിമപാതമുണ്ടായത്. ഉത്തര്കാശിയിലുള്ള നെഹ്റു മൗണ്ടിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് അപകടത്തില്‍പെട്ടത്. 34 വിദ്യാര്‍ഥികളും ഏഴു പരിശീലകരുമടങ്ങുന്ന സംഘമാണ് കൊടുമുടിയില്‍ കുടുങ്ങിയത്.
പരിശീലകയായി സംഘത്തിനൊപ്പം പോയതാണ് ഉത്തരകാശി സ്വദേശിയായ സവിത. കഴിഞ്ഞ ജൂലൈയില്‍ 16 ദിവസം കൊണ്ട് എവറസ്റ്റ് കീഴടക്കി ഇവര്‍ റെക്കോര്‍ഡിട്ടിരുന്നു.