കോഴിക്കോട്: കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായി. ആസാം സ്വദേശിയായ ഡുലു രാജ് ബംഗോഷി (28) യാണ് കൊലപ്പെട്ടത്. ആസാം സ്വദേശികളായ മനരഞ്ഞന്‍, ലക്ഷി എന്നിവരാണ് അറസ്റ്റിലായത്.
കൊയിലാണ്ടി ഹാര്‍ബറിനു സമീപം മായന്‍ കടപ്പുറത്ത് കഴിഞ്ഞ രാത്രി 12 ഓടെയാണ് സംഭവം. മൂന്നു പേരും ചേര്‍ന്ന് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കടപ്പുറത്ത് പാറക്കെട്ടിനു സമീപം മദ്യപിച്ച് ബഹളമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ ഒരാള്‍ കമിഴ്ന്ന് കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഉടന്‍തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇതിനിടെ പ്രതികളിൽ ഒരാൾ കടലിൽ ചാടി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടാമത്തെയാൾ രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചില്‍ എത്തിയെങ്കിലും പോലീസിന്റെ മിന്നല്‍ തെരച്ചിലില്‍ പിടിയിലായി.
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവിൽ പ്രതികൾ ബെല്‍റ്റ് ഉപയോഗിച്ച് യുവാവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൂവരും കൊയിലാണ്ടി ഹാര്‍ബറിലെ തൊഴിലാളികാളാണ്.
കൊയിലാണ്ടി ഹാര്‍ബറിനു സമീപം മായന്‍ കടപ്പുറത്ത് കഴിഞ്ഞ രാത്രി 12 ഓടെയാണ് സംഭവം. മൂന്നു പേരും ചേര്‍ന്ന് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കടപ്പുറത്ത് പാറക്കെട്ടിനു സമീപം മദ്യപിച്ച് ബഹളമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ ഒരാള്‍ കമിഴ്ന്ന് കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഉടന്‍തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇതിനിടെ പ്രതികളിൽ ഒരാൾ കടലിൽ ചാടി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടാമത്തെയാൾ രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചില്‍ എത്തിയെങ്കിലും പോലീസിന്റെ മിന്നല്‍ തെരച്ചിലില്‍ പിടിയിലായി.
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവിൽ പ്രതികൾ ബെല്‍റ്റ് ഉപയോഗിച്ച് യുവാവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൂവരും കൊയിലാണ്ടി ഹാര്‍ബറിലെ തൊഴിലാളികാളാണ്.