പാലക്കാട്: യാക്കര ചന്ദനക്കുറിശ്ശിയിലെ തങ്കം ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. അജിത്, പ്രിയദർശിനി, നിള എന്നീ ഡോക്ടർമാരാണ് അറസ്റ്റിലായത്.
വൈകിട്ട് 6:30-ന് മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ഇവരെ ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജൂലൈ രണ്ടിനാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്. ഒരു ദിവസത്തിന് ശേഷം ഐശ്വര്യയും മരണപ്പെട്ടു. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.
സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചത്.
വൈകിട്ട് 6:30-ന് മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ഇവരെ ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജൂലൈ രണ്ടിനാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്. ഒരു ദിവസത്തിന് ശേഷം ഐശ്വര്യയും മരണപ്പെട്ടു. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.
സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചത്.