തിരുവനന്തപുരം: എൻഡോസൽഫാൻ ദുരിതബാധിതർക്ക് നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിൽ ഏർപ്പെട്ടിരുന്ന സാമൂഹ്യപ്രവർത്തക ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്നാണ് പോലീസ് ദയാബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച മുതലാണ് ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ തയ്യാറാക്കിയ പന്തലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
എൻഡോസൽഫാൻ ഉപയോഗം മൂലം ദുരിതത്തിലായവർക്കുള്ള ചികിത്സാ ക്യാന്പുകൾ പുനഃരാരംഭിക്കുക, ദുരിതബാധിത പ്രദേശങ്ങളിൽ ക്ലിനിക്കും വിദഗ്ധ ചികിത്സാസംഘത്തെയും ഉറപ്പാക്കുക, കാസർഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നിയിച്ചാണ് പൊതുജനപിന്തുണയോടെയുള്ള സമരം ദയാബായി ആരംഭിച്ചത്.
തിങ്കളാഴ്ച മുതലാണ് ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ തയ്യാറാക്കിയ പന്തലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
എൻഡോസൽഫാൻ ഉപയോഗം മൂലം ദുരിതത്തിലായവർക്കുള്ള ചികിത്സാ ക്യാന്പുകൾ പുനഃരാരംഭിക്കുക, ദുരിതബാധിത പ്രദേശങ്ങളിൽ ക്ലിനിക്കും വിദഗ്ധ ചികിത്സാസംഘത്തെയും ഉറപ്പാക്കുക, കാസർഗോഡ് ജില്ലയിൽ എയിംസ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നിയിച്ചാണ് പൊതുജനപിന്തുണയോടെയുള്ള സമരം ദയാബായി ആരംഭിച്ചത്.