ശ്രീനഗർ: ജമ്മു കാഷ്മീരിലെ മൂന്ന് ജനവിഭാഗങ്ങൾക്ക് പട്ടികവർഗ സംവരണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹാരി, ഗുജ്ജർ, ബക്കർവാൽ വിഭാഗങ്ങളെ പട്ടികവർഗ സമൂഹങ്ങളായി കണക്കാക്കുമെന്നും ഇവർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണം ഉറപ്പാക്കുമെന്നുമാണ് വാഗ്ദാനം.
കാഷ്മീരിലെ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി രജൗരിയിൽ ബിജെപി നടത്തിയ മഹാസമ്മേളന വേദിയിലാണ് ഷാ ഈ പ്രഖ്യാപനം നടത്തിയത്. നീക്കം പ്രാബല്യത്തിലായാൽ ഭാഷാടിസ്ഥാനത്തിൽ സംവരണം ലഭിക്കുന്ന ആദ്യ ജനവിഭാഗം എന്ന നേട്ടം പഹാരികൾക്ക് സ്വന്തമാകും. ഭാഷാടിസ്ഥാനത്തിൽ സംവരണം നൽകാൻ സംവരണ നിയമങ്ങളിൽ പാർലമെന്റ് ഭേദഗതി ആവശ്യമാണ്.
സംവരണാനുകൂല്യം ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായും കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ ഇതിനായുള്ള റിപ്പോർട്ട് സമർപ്പിച്ചതായും ഷാ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാലാണ് ഇത്തരമൊരു നീക്കം സാധ്യമായതെന്നും അദേഹം കൂട്ടിച്ചേർത്തു.
കാഷ്മീരിലെ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി രജൗരിയിൽ ബിജെപി നടത്തിയ മഹാസമ്മേളന വേദിയിലാണ് ഷാ ഈ പ്രഖ്യാപനം നടത്തിയത്. നീക്കം പ്രാബല്യത്തിലായാൽ ഭാഷാടിസ്ഥാനത്തിൽ സംവരണം ലഭിക്കുന്ന ആദ്യ ജനവിഭാഗം എന്ന നേട്ടം പഹാരികൾക്ക് സ്വന്തമാകും. ഭാഷാടിസ്ഥാനത്തിൽ സംവരണം നൽകാൻ സംവരണ നിയമങ്ങളിൽ പാർലമെന്റ് ഭേദഗതി ആവശ്യമാണ്.
സംവരണാനുകൂല്യം ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായും കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ ഇതിനായുള്ള റിപ്പോർട്ട് സമർപ്പിച്ചതായും ഷാ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാലാണ് ഇത്തരമൊരു നീക്കം സാധ്യമായതെന്നും അദേഹം കൂട്ടിച്ചേർത്തു.