സിയൂൾ: വടക്കൻ ജപ്പാനു മുകളിലൂടെ മിസൈൽ വിക്ഷേപണം നടത്തി ഉത്തരകൊറിയ. മധ്യദൂര ബാലിസ്റ്റിക് മിസൈലാണു വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഇതു വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിനു മുകളിലൂടെ കടന്നുപോയ മിസൈൽ മൂവായിരം കിലോമീറ്റർ സഞ്ചരിച്ച് പസിഫിക് സമുദ്രത്തിൽ പതിച്ചു.
യുഎൻ ഉപരോധം വകവയ്ക്കാതെയാണ് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. ഇതേത്തുടർന്നു വടക്കൻ ജപ്പാനിൽ അതീവ ജാഗ്രത നിർദേശം നൽകി. ഹൊക്കൈഡോ ദ്വീപിൽ ട്രെയിൻ സർവീസ് നിർത്തി. നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.
2017ന് ശേഷം ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ നടത്തുന്ന ആദ്യ മിസൈൽ വിക്ഷേപണമാണിത്. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്തര കൊറിയയുടെ നടപടിയെ ശക്തമായി അപലപിച്ചു. ജാപ്പനീസ് സർക്കാർ ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്.
ബാലിസ്റ്റിക് മിസൈലും ആണവായുധങ്ങളും പരീക്ഷിക്കുന്നതിൽ യുഎൻ ഉത്തര കൊറിയക്കുമേൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മിസൈൽ വിക്ഷേപണത്തിലൂടെ ഇതൊന്നും വകവയ്ക്കുന്നില്ല എന്ന നിലപാടിന് ഉത്തരകൊറിയ അടിവരയിടുകയാണെന്നു വിലയിരുത്തപ്പെടുന്നു.
യുഎൻ ഉപരോധം വകവയ്ക്കാതെയാണ് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. ഇതേത്തുടർന്നു വടക്കൻ ജപ്പാനിൽ അതീവ ജാഗ്രത നിർദേശം നൽകി. ഹൊക്കൈഡോ ദ്വീപിൽ ട്രെയിൻ സർവീസ് നിർത്തി. നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.
2017ന് ശേഷം ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ നടത്തുന്ന ആദ്യ മിസൈൽ വിക്ഷേപണമാണിത്. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്തര കൊറിയയുടെ നടപടിയെ ശക്തമായി അപലപിച്ചു. ജാപ്പനീസ് സർക്കാർ ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്.
ബാലിസ്റ്റിക് മിസൈലും ആണവായുധങ്ങളും പരീക്ഷിക്കുന്നതിൽ യുഎൻ ഉത്തര കൊറിയക്കുമേൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മിസൈൽ വിക്ഷേപണത്തിലൂടെ ഇതൊന്നും വകവയ്ക്കുന്നില്ല എന്ന നിലപാടിന് ഉത്തരകൊറിയ അടിവരയിടുകയാണെന്നു വിലയിരുത്തപ്പെടുന്നു.