കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ ആക്രമണത്തിൽ 46 പെണ്‍കുട്ടികൾ ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടതായി യുഎൻ. ഷിയാ മേഖലയിലെ വിദ്യാഭ്യാസകേന്ദ്രത്തിലായിരുന്നു ആക്രമണം.
യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയ്ക്കു പരിശീലനം നടത്തുകയായിരുന്ന പെണ്‍കുട്ടികളടക്കമുള്ള വിദ്യാർഥികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കാജ് ഹയർ എഡ്യൂക്കേഷൻ സെന്റർ എന്നാണു വിദ്യാഭ്യാസ കേന്ദ്രം അറിയപ്പെടുന്നത്. ഷിയാ വിഭാഗം തിങ്ങിപ്പാർക്കുന്ന ദാഷ്ടി ബാർചി മേഖലയിലാണ് ആക്രമണമുണ്ടായത്. താലിബാൻ അധികാരമേറ്റശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം ആക്രമണം നടത്തിവരുന്നുണ്ട്.
യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയ്ക്കു പരിശീലനം നടത്തുകയായിരുന്ന പെണ്‍കുട്ടികളടക്കമുള്ള വിദ്യാർഥികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കാജ് ഹയർ എഡ്യൂക്കേഷൻ സെന്റർ എന്നാണു വിദ്യാഭ്യാസ കേന്ദ്രം അറിയപ്പെടുന്നത്. ഷിയാ വിഭാഗം തിങ്ങിപ്പാർക്കുന്ന ദാഷ്ടി ബാർചി മേഖലയിലാണ് ആക്രമണമുണ്ടായത്. താലിബാൻ അധികാരമേറ്റശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം ആക്രമണം നടത്തിവരുന്നുണ്ട്.