ബംഗളൂരു: കര്‍ണാടകയില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബംഗളൂരുവിലാണ് സംഭവം. യശ്വന്ത് എന്ന 14 വയസുകാരനാണ് മര്‍ദനമേറ്റത്.
കമ്മല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഉയര്‍ന്ന ജാതിയിലെ പത്ത് പേര് ചേര്‍ന്നാണ് മകനെ മര്‍ദിച്ചതെന്ന് അമ്മ ആരോപിച്ചു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തനിക്കും മര്‍ദനമേറ്റന്ന് ഇവര്‍ വ്യക്തമാക്കി. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ല.
സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പട്ടികജാതി/പട്ടികവർഗ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകൾ പ്രകാരവുമാണ് അക്രമികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കമ്മല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഉയര്‍ന്ന ജാതിയിലെ പത്ത് പേര് ചേര്‍ന്നാണ് മകനെ മര്‍ദിച്ചതെന്ന് അമ്മ ആരോപിച്ചു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തനിക്കും മര്‍ദനമേറ്റന്ന് ഇവര്‍ വ്യക്തമാക്കി. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ല.
സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പട്ടികജാതി/പട്ടികവർഗ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകൾ പ്രകാരവുമാണ് അക്രമികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.