മൂന്നാര്‍: ഇടുക്കി മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. ശനിയാഴ്ച രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ ആക്രമണമുണ്ടായത്.
പളനിസ്വാമി -മാരിയപ്പന് എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു. നാട്ടുകാർ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു.
റോഡ് ഉപരോധം നീണ്ടതോടെ പ്രദേശത്ത് വലിയ ഗതാഗതകുരുക്കുണ്ടായി. തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകർക്ക് കയറാന്‍ സാധിച്ചില്ല. ഇതോടെ പാര്‍ക്ക് അധിക്യതര്‍ പൂട്ടിയിരിക്കുകയാണ്.
പളനിസ്വാമി -മാരിയപ്പന് എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു. നാട്ടുകാർ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു.
റോഡ് ഉപരോധം നീണ്ടതോടെ പ്രദേശത്ത് വലിയ ഗതാഗതകുരുക്കുണ്ടായി. തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകർക്ക് കയറാന്‍ സാധിച്ചില്ല. ഇതോടെ പാര്‍ക്ക് അധിക്യതര്‍ പൂട്ടിയിരിക്കുകയാണ്.