കണ്ണൂർ: പിണറായി വിജയനെപ്പോലെ സ്ഥലനാമത്തിൽ അറിയപ്പെട്ട നേതാവ് കൂടിയായിരുന്നു കോടിയേരി എന്ന മൊട്ടേമ്മൽ ബാലകൃഷ്ണൻ. മൊട്ടേമ്മൽ ബാലകൃഷ്ണൻ കോടിയേരി ബാലകൃഷ്ണനായതിനു പിന്നിലും രസകരമായ കഥയുണ്ട്.
ഓണിയൻ ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്പോൾ ആ വർഷം കാഞ്ഞങ്ങാട് നടന്ന കെഎസ്എഫ് ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായി കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു. മൊട്ടേമ്മൽ ബാലകൃഷ്ണൻ എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്.
ബാലകൃഷ്ണനൊപ്പം മൂഴിക്കരയിൽനിന്നുള്ള ബാലനും സമ്മേളനപ്രതിനിധിയായിരുന്നു. സമ്മേളനനഗരിയിൽ പേർ രജിസ്റ്റർ ചെയ്തപ്പോൾ ഇരുവരെയും തിരിച്ചറിയാനായി മൊട്ടേമ്മൽ ബാലകൃഷ്ണൻ എന്ന പേര് കോടിയേരി ബാലകൃഷ്ണൻ എന്നാക്കി. മൂഴിക്കരയിൽനിന്നുള്ള ബാലൻ മൂഴിക്കര ബാലനുമായി. പിന്നീടുള്ളത് കേരളം അറിയുന്ന ചരിത്രം.
ഓണിയൻ ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്പോൾ ആ വർഷം കാഞ്ഞങ്ങാട് നടന്ന കെഎസ്എഫ് ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായി കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു. മൊട്ടേമ്മൽ ബാലകൃഷ്ണൻ എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്.
ബാലകൃഷ്ണനൊപ്പം മൂഴിക്കരയിൽനിന്നുള്ള ബാലനും സമ്മേളനപ്രതിനിധിയായിരുന്നു. സമ്മേളനനഗരിയിൽ പേർ രജിസ്റ്റർ ചെയ്തപ്പോൾ ഇരുവരെയും തിരിച്ചറിയാനായി മൊട്ടേമ്മൽ ബാലകൃഷ്ണൻ എന്ന പേര് കോടിയേരി ബാലകൃഷ്ണൻ എന്നാക്കി. മൂഴിക്കരയിൽനിന്നുള്ള ബാലൻ മൂഴിക്കര ബാലനുമായി. പിന്നീടുള്ളത് കേരളം അറിയുന്ന ചരിത്രം.