തിരുവനന്തപുരം: യൂറോപ്പിലേക്ക് ശനിയാഴ്ച പുറപ്പെടാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്രമാറ്റി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കാണാൻ പോകുന്നതിനാലാണ് യാത്രമാറ്റിയത്. ഞായറാഴ്ച രാവിലെ പിണറായി ചെന്നൈയിലെത്തി കോടിയേരിയെ സന്ദർശിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇതിനകം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ഗോവിന്ദൻ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദർശിക്കും.
ഇന്നു രാത്രി മുഖ്യമന്ത്രി ഫിൻലൻഡിലേക്ക് പുറപ്പെടുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയായിരുന്നു. ഫിൻലൻഡിനൊപ്പം നോർവേ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിതല സംഘവും സന്ദർശിക്കാൻ നേരത്തെയുള്ള തീരുമാനം. 12 വരെയായിരുന്നു സന്ദർശന പരിപാടി ക്രമീകരിച്ചിരുന്നത്.
ഓഗസ്റ്റ് 29നാണ് അർബുദ ബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30ാം തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ആരോഗ്യവാനായിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ മുൻപ് എടുത്ത ചിത്രങ്ങളാണിതെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇതിനകം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ഗോവിന്ദൻ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദർശിക്കും.
ഇന്നു രാത്രി മുഖ്യമന്ത്രി ഫിൻലൻഡിലേക്ക് പുറപ്പെടുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയായിരുന്നു. ഫിൻലൻഡിനൊപ്പം നോർവേ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിതല സംഘവും സന്ദർശിക്കാൻ നേരത്തെയുള്ള തീരുമാനം. 12 വരെയായിരുന്നു സന്ദർശന പരിപാടി ക്രമീകരിച്ചിരുന്നത്.
ഓഗസ്റ്റ് 29നാണ് അർബുദ ബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30ാം തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ആരോഗ്യവാനായിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ മുൻപ് എടുത്ത ചിത്രങ്ങളാണിതെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.