ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരായ പ്രചാരണം ദളിത് നേതാവായതുകൊണ്ടാണെന്ന് കെ.സി. വേണുഗോപാൽ. ഖാർഗെ വലിയ നേതാവാണ്. ഒരു സുപ്രഭാതത്തിൽ വന്നയാളല്ല അദ്ദേഹമെന്നും കെ.സി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം പറഞ്ഞിരുന്നു. ഗാന്ധി കുടുംബത്തിന് പിൻസീറ്റ് ഡ്രൈവിന്‍റെ ആവശ്യമില്ലെന്നും കെ.സി. വ്യക്തമാക്കി.
ഗെഹ്ലോട്ട് വിഷയത്തിലും കെ.സി. വേണുഗോപാൽ പ്രതികരണം നടത്തി. മത്സരിക്കുകയാണെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയാമെന്ന് അശോക് ഗെഹ്ലോട്ട് ആദ്യം സമ്മതിച്ചിരുന്നു. പിന്നീട് നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ. ഗെഹ്ലോട്ട് പിൻമാറുന്നതാണ് നല്ലതെന്ന് സോണിയ പറഞ്ഞുവെന്നും കെ.സി വ്യക്തമാക്കി.
അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം പറഞ്ഞിരുന്നു. ഗാന്ധി കുടുംബത്തിന് പിൻസീറ്റ് ഡ്രൈവിന്‍റെ ആവശ്യമില്ലെന്നും കെ.സി. വ്യക്തമാക്കി.
ഗെഹ്ലോട്ട് വിഷയത്തിലും കെ.സി. വേണുഗോപാൽ പ്രതികരണം നടത്തി. മത്സരിക്കുകയാണെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയാമെന്ന് അശോക് ഗെഹ്ലോട്ട് ആദ്യം സമ്മതിച്ചിരുന്നു. പിന്നീട് നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ. ഗെഹ്ലോട്ട് പിൻമാറുന്നതാണ് നല്ലതെന്ന് സോണിയ പറഞ്ഞുവെന്നും കെ.സി വ്യക്തമാക്കി.