കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കൂടുതൽ നടപടികൾ. വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പോലീസ് ആയുധ വിദഗ്ധരുടെ സഹായംതേടി.
അല്‍റഹ്മാന്‍ എന്ന വള്ളത്തിലെ തൊഴിലാളിയായ ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. വലതു ചെവിയിൽ വെടിയുണ്ട കൊണ്ടെങ്കിലും ഇദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു.
മുഖത്തേക്ക് വെടിയുണ്ട തുളച്ചുകയറാതിരുന്നതിനാലാണ് ആളപായം ഒഴിവായത്. ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സെബാസ്റ്റ്യന്റെ ചെവിയിൽ അഞ്ച് തുന്നലുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12ന് കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് നാല് കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. ബോട്ടിൽ 33 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ബോട്ടിന്റെ മധ്യഭാഗത്തായി നില്‍ക്കുകയായിരുന്ന സെബാസ്റ്റ്യന്‍ വെടിയുണ്ട ചെവിയില്‍ കൊണ്ടതിന് പിന്നാലെ മറിഞ്ഞുവീണു.
ചെവിയില്‍നിന്നു ചോരയൊലിക്കുന്നതു കണ്ട് മറ്റ് തൊഴിലാളികള്‍ നടത്തിയ തെരച്ചിലിൽ വള്ളത്തില്‍നിന്നു വെടിയുണ്ട കണ്ടെത്തിയതോടെയാണ് വെടിയേറ്റതാണെന്നു വ്യക്തമായത്.
ഉടൻ പ്രാഥമികചികിത്സ നല്‍കിയശേഷം കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് എംഎം വരുന്ന ബുള്ളറ്റ് മത്സ്യത്തൊഴിലാളികള്‍ പോലീസിനു കൈമാറി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആശുപത്രിയിലെത്തി സെബാസ്റ്റ്യനില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
അല്‍റഹ്മാന്‍ എന്ന വള്ളത്തിലെ തൊഴിലാളിയായ ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. വലതു ചെവിയിൽ വെടിയുണ്ട കൊണ്ടെങ്കിലും ഇദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു.
മുഖത്തേക്ക് വെടിയുണ്ട തുളച്ചുകയറാതിരുന്നതിനാലാണ് ആളപായം ഒഴിവായത്. ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സെബാസ്റ്റ്യന്റെ ചെവിയിൽ അഞ്ച് തുന്നലുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12ന് കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് നാല് കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. ബോട്ടിൽ 33 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ബോട്ടിന്റെ മധ്യഭാഗത്തായി നില്‍ക്കുകയായിരുന്ന സെബാസ്റ്റ്യന്‍ വെടിയുണ്ട ചെവിയില്‍ കൊണ്ടതിന് പിന്നാലെ മറിഞ്ഞുവീണു.
ചെവിയില്‍നിന്നു ചോരയൊലിക്കുന്നതു കണ്ട് മറ്റ് തൊഴിലാളികള്‍ നടത്തിയ തെരച്ചിലിൽ വള്ളത്തില്‍നിന്നു വെടിയുണ്ട കണ്ടെത്തിയതോടെയാണ് വെടിയേറ്റതാണെന്നു വ്യക്തമായത്.
ഉടൻ പ്രാഥമികചികിത്സ നല്‍കിയശേഷം കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് എംഎം വരുന്ന ബുള്ളറ്റ് മത്സ്യത്തൊഴിലാളികള്‍ പോലീസിനു കൈമാറി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആശുപത്രിയിലെത്തി സെബാസ്റ്റ്യനില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.