കോട്ടയം: സമൃദ്ധിയുടെ തിരുവോണത്തെ വരവേറ്റ് മലയാളികള്‍. കോവിഡ് കാലത്തെ പിരിമുറുക്കങ്ങളെ ഉപേക്ഷിച്ച് മലയാളികള്‍ ഒന്നായി ഓണത്തെ ഏറ്റെടുത്തിരിക്കുകയാണ്.
മനുഷ്യന്റെ കെടാത്ത പ്രതീക്ഷയുടെയും എല്ലാറ്റിനെയും തിരിച്ചു പിടിക്കുന്ന കഠിനാധ്വാനത്തിന്റെയും മലയാളം പതിപ്പായാണ് വീണ്ടും ഓണമെത്തിയിരിക്കുന്നത്. മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണസങ്കല്‍പ്പമാണ് അതിന്റെ ആത്മാവ്.
സ്കൂളൂകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം ഇത്തവണ ഓണാഘോഷങ്ങൾ ഗംഭീരമായി തന്നെ നടന്നിരുന്നു. ഒട്ടും മാറ്റുകുറയാതെ വീടുകളിലും ഓണം ആഘോഷിക്കുകയാണ് മലയാളികൾ.
ഉത്രാടപാച്ചിലിന് ശേഷം ആഘോഷ തിമിർപ്പിലേക്ക് മുങ്ങിയിരിക്കുകയാണ് മലയാളക്കരയൊന്നാകെ.അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാനെ കാത്തിരിക്കുകയാണ് ഓരോ മലയാളി വീടും.
എല്ലാ മലയാളികൾക്കും ദീപികയുടെ ഓണാശംസകൾ
മനുഷ്യന്റെ കെടാത്ത പ്രതീക്ഷയുടെയും എല്ലാറ്റിനെയും തിരിച്ചു പിടിക്കുന്ന കഠിനാധ്വാനത്തിന്റെയും മലയാളം പതിപ്പായാണ് വീണ്ടും ഓണമെത്തിയിരിക്കുന്നത്. മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണസങ്കല്‍പ്പമാണ് അതിന്റെ ആത്മാവ്.
സ്കൂളൂകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം ഇത്തവണ ഓണാഘോഷങ്ങൾ ഗംഭീരമായി തന്നെ നടന്നിരുന്നു. ഒട്ടും മാറ്റുകുറയാതെ വീടുകളിലും ഓണം ആഘോഷിക്കുകയാണ് മലയാളികൾ.
ഉത്രാടപാച്ചിലിന് ശേഷം ആഘോഷ തിമിർപ്പിലേക്ക് മുങ്ങിയിരിക്കുകയാണ് മലയാളക്കരയൊന്നാകെ.അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാനെ കാത്തിരിക്കുകയാണ് ഓരോ മലയാളി വീടും.
എല്ലാ മലയാളികൾക്കും ദീപികയുടെ ഓണാശംസകൾ