ന്യൂഡൽഹി: കാറുകളിലെ സീറ്റ് ബെൽറ്റ് ധരിക്കാൻ മുന്നറിയിപ്പ് നൽകുന്ന സെൻസർ അലാറം നിശബ്ദമാക്കുന്ന ക്ലിപ്പുകൾ വിൽക്കരുതെന്ന് കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് വന്പൻ ആമസോണിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് വർധിച്ചുവരുന്ന വാഹനാപകട മരണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിരന്തരം അലാറം മുഴക്കി മുന്നറിയിപ്പ് നൽകുന്ന സെൻസർ നിശബ്ദമാക്കാൻ സാധിക്കുന്ന പ്രത്യേക തരം ക്ലിപ്പ് ഉപകരണം ഓണ്‍ലൈനിൽ സുലഭമാണ്. ഇവയുടെ വിൽപന രാജ്യത്ത് ഇപ്പോഴും നിയമവിധേയമാണ്. ഈ സാഹചര്യത്തിലാണ് ആമസോണിന് നിർദേശം നൽകിയതെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ടാറ്റാ ഗ്രുപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണം സീറ്റ് ബെൽറ്റ് ധരിക്കാത്തത് മൂലമാണെന്ന് കണ്ടെത്തലിനിടെയാണ് ഈ നിർദേശം പുറത്തുവന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിരന്തരം അലാറം മുഴക്കി മുന്നറിയിപ്പ് നൽകുന്ന സെൻസർ നിശബ്ദമാക്കാൻ സാധിക്കുന്ന പ്രത്യേക തരം ക്ലിപ്പ് ഉപകരണം ഓണ്‍ലൈനിൽ സുലഭമാണ്. ഇവയുടെ വിൽപന രാജ്യത്ത് ഇപ്പോഴും നിയമവിധേയമാണ്. ഈ സാഹചര്യത്തിലാണ് ആമസോണിന് നിർദേശം നൽകിയതെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ടാറ്റാ ഗ്രുപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണം സീറ്റ് ബെൽറ്റ് ധരിക്കാത്തത് മൂലമാണെന്ന് കണ്ടെത്തലിനിടെയാണ് ഈ നിർദേശം പുറത്തുവന്നതെന്ന കാര്യം ശ്രദ്ധേയമാണ്.