ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട പൂജാരി മനോവിഷമത്തിൽ ജീവനൊടുക്കി. സംഹാദ്രി മേഖലയിലെ ക്ഷേത്ര പൂജാരിയായ ഭീംദാസാംണ് മരിച്ചത്.
തിങ്കളാഴ്ച പ്രദേശത്തെ രഘുനാഥ് ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ തനിക്ക് പങ്കുണ്ടെന്ന് ഒരു പ്രത്യേക വിഭാഗത്തിന്റെ ആരോപണത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ഭീംദാസ് ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താൻ നിരപരാധിയാണെന്നും തന്നെ കുടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഭീംദാസ് കുറിച്ചു.
ക്ഷേത്രത്തിൽ നടന്ന കവർച്ചയെപ്പറ്റി ചോദ്യം ചെയ്യാൻ ഭീംദാസിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾക്കെതിരെ കുറ്റമൊന്നും ചുമത്തിയിരുന്നില്ല.
പൂജാരിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പ്രദേശത്തെ രഘുനാഥ് ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ തനിക്ക് പങ്കുണ്ടെന്ന് ഒരു പ്രത്യേക വിഭാഗത്തിന്റെ ആരോപണത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ഭീംദാസ് ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. താൻ നിരപരാധിയാണെന്നും തന്നെ കുടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഭീംദാസ് കുറിച്ചു.
ക്ഷേത്രത്തിൽ നടന്ന കവർച്ചയെപ്പറ്റി ചോദ്യം ചെയ്യാൻ ഭീംദാസിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾക്കെതിരെ കുറ്റമൊന്നും ചുമത്തിയിരുന്നില്ല.
പൂജാരിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.