മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തി.
രാവിലെ ഏഴോടെ സിഐഎസ്എഫിന്റെ അകന്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ റാവത്തിന്റെ ബാന്ധുപ് മേഖലയിലുള്ള വസതിയിൽ റെയ്ഡിനെത്തിയത്. റാവത്തിനെ വസതിയിൽ വച്ച് തന്നെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ഗോറെഗാൻ മേഖലയിലെ പത്ര ഛൗൾ വികസനത്തിൽ റാവത്തും കുടുംബവും 1,034 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഏപ്രിലിൽ റാവത്തിന്റെ ഭാര്യ വർഷയുടെ പേരിലുള്ള 11.15 കോടി രൂപ മൂല്യമുള്ള ആസ്തികൾ ഇഡി അറ്റാച്ച് ചെയ്തിരുന്നു.
നടപടി രാഷ്ട്രീയപ്രേരിതമാണെന്നും വ്യാജ തെളിവുകളാണ് ഇഡി ഉപയോഗിക്കുന്നതെന്നും റാവത്ത് പ്രസ്താവിച്ചു. മരണം വരെ ബാലാസാഹിബ് താക്കറെയുടെ മുല്യങ്ങൾ ഉയർത്തിപ്പിടുക്കുമെന്നും അദേഹം പറഞ്ഞു.
രാവിലെ ഏഴോടെ സിഐഎസ്എഫിന്റെ അകന്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ റാവത്തിന്റെ ബാന്ധുപ് മേഖലയിലുള്ള വസതിയിൽ റെയ്ഡിനെത്തിയത്. റാവത്തിനെ വസതിയിൽ വച്ച് തന്നെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ഗോറെഗാൻ മേഖലയിലെ പത്ര ഛൗൾ വികസനത്തിൽ റാവത്തും കുടുംബവും 1,034 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഏപ്രിലിൽ റാവത്തിന്റെ ഭാര്യ വർഷയുടെ പേരിലുള്ള 11.15 കോടി രൂപ മൂല്യമുള്ള ആസ്തികൾ ഇഡി അറ്റാച്ച് ചെയ്തിരുന്നു.
നടപടി രാഷ്ട്രീയപ്രേരിതമാണെന്നും വ്യാജ തെളിവുകളാണ് ഇഡി ഉപയോഗിക്കുന്നതെന്നും റാവത്ത് പ്രസ്താവിച്ചു. മരണം വരെ ബാലാസാഹിബ് താക്കറെയുടെ മുല്യങ്ങൾ ഉയർത്തിപ്പിടുക്കുമെന്നും അദേഹം പറഞ്ഞു.