ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന പരാമർശങ്ങൾ നോവലിലുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇന്റർനാഷനൽ ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയെ ആദരിക്കുന്ന ചടങ്ങ് സംഘാടകർ റദ്ദാക്കി. ആഗ്രയിൽ സാംസ്കാരിക സംഘടനകളായ രംഗ്ലീലയും ആഗ്ര തിയേറ്റർ ക്ലബ്ബും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
ഗീഞ്ജലി ശ്രീക്കെതിരായ പരാതി വിവാദമായതിനെ തുടർന്ന് പരിപാടി റദ്ദാക്കിയതായി രംഗ്ലീല ഭാരവാഹി അനിൽ ശുക്ല അറിയിച്ചു. ഹത്രാസ് ജില്ലയിലെ സദാബാദ് സ്വദേശി സന്ദീപ് കുമാർ പതക് ആണ് പരാതി നൽകിയത്. ശിവനെയും അമ്മ പാർവതിയെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ ഗീതാഞ്ജലിയുടെ നോവലിൽ ഉണ്ടെന്നാണ് പരാതി. ഇത് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ഇന്റർനാണൽ ബുക്കർ പുരസ്കാരം നേടുന്ന ഇന്ത്യൻ ഭാഷയിൽ എഴുതുന്ന ആദ്യത്തെ ആളാണ് ഗീതാഞ്ജലി. ഗീതാഞ്ജലിയുടെ "രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ "ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്കാരത്തിന് അര്‍ഹമായത്. അമേരിക്കന്‍ വിവർത്തക ഡെയ്സി റോക്ക് വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്.
ഗീഞ്ജലി ശ്രീക്കെതിരായ പരാതി വിവാദമായതിനെ തുടർന്ന് പരിപാടി റദ്ദാക്കിയതായി രംഗ്ലീല ഭാരവാഹി അനിൽ ശുക്ല അറിയിച്ചു. ഹത്രാസ് ജില്ലയിലെ സദാബാദ് സ്വദേശി സന്ദീപ് കുമാർ പതക് ആണ് പരാതി നൽകിയത്. ശിവനെയും അമ്മ പാർവതിയെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ ഗീതാഞ്ജലിയുടെ നോവലിൽ ഉണ്ടെന്നാണ് പരാതി. ഇത് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ഇന്റർനാണൽ ബുക്കർ പുരസ്കാരം നേടുന്ന ഇന്ത്യൻ ഭാഷയിൽ എഴുതുന്ന ആദ്യത്തെ ആളാണ് ഗീതാഞ്ജലി. ഗീതാഞ്ജലിയുടെ "രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ "ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്കാരത്തിന് അര്‍ഹമായത്. അമേരിക്കന്‍ വിവർത്തക ഡെയ്സി റോക്ക് വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്.