കൊച്ചി: മുഖ്യമന്ത്രിയുടെ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പോലീസ് ഒാഫീസറെ സ്ഥലംമാറ്റി. എളമക്കര എസ്എച്ച്ഒ ആയ ജി.സാബുവിനെയാണ് തൃശൂര്‍ വാടാനപ്പള്ളിയിലേക്കു സ്ഥലംമാറ്റിയത്.
വെള്ളിയാഴ്ച മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ച സംഭവത്തിലാണ് പോലീസുദ്യോഗസ്ഥനെതിരേ നടപടി. മുഖ്യമന്ത്രി കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് യൂത്ത് കോണ്‍ഗ്രസുകാർ കരിങ്കൊടി കാണിച്ചത്.
വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലില്‍ അടിക്കുകയും ചെയ്തു. ഈ പ്രദേശത്തു സുരക്ഷാ ചുമതലയുണ്ടായിരുന്ന സാബുവിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
കോട്ടയം സൈബര്‍ ക്രൈമിലെ എസ്എച്ച്ഒ എ.ജെ.അരുണിനെയും അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. അരുണ്‍ ഗോപന് എന്ന കോട്ടയത്തെ ഗുണ്ടയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം സൈബര്‍ സ്റ്റേഷനിലേയ്ക്കാണ് സ്ഥലംമാറ്റം.
വെള്ളിയാഴ്ച മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ച സംഭവത്തിലാണ് പോലീസുദ്യോഗസ്ഥനെതിരേ നടപടി. മുഖ്യമന്ത്രി കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് യൂത്ത് കോണ്‍ഗ്രസുകാർ കരിങ്കൊടി കാണിച്ചത്.
വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലില്‍ അടിക്കുകയും ചെയ്തു. ഈ പ്രദേശത്തു സുരക്ഷാ ചുമതലയുണ്ടായിരുന്ന സാബുവിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
കോട്ടയം സൈബര്‍ ക്രൈമിലെ എസ്എച്ച്ഒ എ.ജെ.അരുണിനെയും അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. അരുണ്‍ ഗോപന് എന്ന കോട്ടയത്തെ ഗുണ്ടയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം സൈബര്‍ സ്റ്റേഷനിലേയ്ക്കാണ് സ്ഥലംമാറ്റം.