+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്ട്ര ഗവർണക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ദവ് താക്കറെ

മുംബൈ: രാജസ്ഥാനികളും ഗുജറാത്തികളുമില്ലെങ്കിൽ സംസ്ഥാനത്തെ പണ ലഭ്യത നിലയ്ക്കുമെന്ന ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശന
മഹാരാഷ്ട്ര ഗവർണക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ദവ് താക്കറെ
മുംബൈ: രാജസ്ഥാനികളും ഗുജറാത്തികളുമില്ലെങ്കിൽ സംസ്ഥാനത്തെ പണ ലഭ്യത നിലയ്ക്കുമെന്ന ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

ഗവർണർ മറാത്തകളെ അപമാനിച്ചെന്നും ഹിന്ദുക്കളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചെന്നും പറഞ്ഞ താക്കറെ, അദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഏക്നാഥ് ഷിൻഡെയുടെ "നവ ഹിന്ദുത്വം' ഗവർണറുടെ വിഭജന തന്ത്രത്തെ പിന്തുണയ്ക്കുന്നതാണോയെന്ന് താക്കറെ ചോദിച്ചു.

കോലാപ്പൂരി ചപ്പൽ ഗവർണർക്ക് നേരെ പ്രയോഗിക്കേണ്ട സമയമാണെന്ന് പറഞ്ഞ താക്കറെ, കേന്ദ്ര സർക്കാരിന് മുംബൈ നഗരത്തിലെ പണത്തിലാണ് നോട്ടമെന്ന് പ്രസ്താവിച്ചു.

വെള്ളിഴായ്ച അന്ധേരിയിൽ നടന്ന ഒരു സമ്മേളനത്തിനിടെയാണ് ഗവർണർ വിവാദമായ പരാമർശം നടത്തിയത്. രാജ്യത്തെ സാന്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് ഗുജറാത്തികളും രാജസ്ഥാനികളും വിട്ടുപോയാൽ നഗരത്തിന് ആ പദവി നഷ്ടപ്പെടുമെന്ന് ഗവർണർ പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായപ്പോൾ തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും രണ്ട് സമൂഹങ്ങളും മുംബൈയ്ക്ക് നൽകിയ സാന്പത്തിക നേട്ടങ്ങളെ താൻ പ്രശംസിച്ചതാണെന്നും ഗവർണർ വിശദീകരിച്ചിരുന്നു.
More in Latest News :