തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി.
കലാപ ആഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ഇരുവർക്കുമെതിരേ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വാദം കേൾക്കാമെന്ന് അറിയിച്ചു.
എകെജി സെന്റർ ആക്രമണം നടന്ന രാത്രിയിൽ ഇരുവരും നടത്തിയ പ്രസ്താവനകൾ മുൻനിർത്തിയാണ് പരാതി ഉയർന്നിരിക്കുന്നത്. ആക്രമണമുണ്ടായി മിനിറ്റുകൾക്കുള്ളിൽ കോൺഗ്രസാണ് പിന്നിലെന്ന് ഇ.പി ആരോപിച്ചിരുന്നു.
പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. ഇക്കാരണത്താൽ ഇ.പിയുടെ പ്രസ്താവന കലാപ ആഹ്വാനമായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
കലാപ ആഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ഇരുവർക്കുമെതിരേ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വാദം കേൾക്കാമെന്ന് അറിയിച്ചു.
എകെജി സെന്റർ ആക്രമണം നടന്ന രാത്രിയിൽ ഇരുവരും നടത്തിയ പ്രസ്താവനകൾ മുൻനിർത്തിയാണ് പരാതി ഉയർന്നിരിക്കുന്നത്. ആക്രമണമുണ്ടായി മിനിറ്റുകൾക്കുള്ളിൽ കോൺഗ്രസാണ് പിന്നിലെന്ന് ഇ.പി ആരോപിച്ചിരുന്നു.
പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. ഇക്കാരണത്താൽ ഇ.പിയുടെ പ്രസ്താവന കലാപ ആഹ്വാനമായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.