കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സഹകരണ മന്ത്രി വി.എൻ.വാസവൻ രംഗത്ത്.
കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പാണ്. ഇതിൽ 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയെന്ന് മന്ത്രി പറഞ്ഞു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയതാണ്. മകന്റെ ചികിത്സക്കും പണം നൽകിയിരുന്നു. ജൂൺ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നൽകാൻ കഴിയാതിരുന്നത്.
ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നടത്തും. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർക്കായിരിക്കും അന്വേഷണ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഉയർന്നുവരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ആസൂത്രിത നീക്കങ്ങൾ നടക്കുന്നത്. സഹകരണ മേഖലയിലെ നിയമ ഭേദഗതി സർക്കാർ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പാണ്. ഇതിൽ 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയെന്ന് മന്ത്രി പറഞ്ഞു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയതാണ്. മകന്റെ ചികിത്സക്കും പണം നൽകിയിരുന്നു. ജൂൺ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നൽകാൻ കഴിയാതിരുന്നത്.
ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നടത്തും. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർക്കായിരിക്കും അന്വേഷണ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഉയർന്നുവരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ആസൂത്രിത നീക്കങ്ങൾ നടക്കുന്നത്. സഹകരണ മേഖലയിലെ നിയമ ഭേദഗതി സർക്കാർ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.